HOME
DETAILS

സഊദിയില്‍ ഒട്ടകങ്ങള്‍ക്കും ഇനി 'പാസ്‌പോര്‍ട്ട്'; വിപ്ലവകരമായ നീക്കവുമായി മന്ത്രാലയം

  
February 04, 2026 | 1:56 AM

Camel Passport Initiative By Saudi MEWA

റിയാദ്: സഊദി അറേബ്യയിലെ ഒട്ടക പരിപാലന മേഖലയില്‍ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്നതിനായി 'ക്യാമല്‍ പാസ്‌പോര്‍ട്ട്' (Camel Passport) പദ്ധതിയുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. ഒട്ടകങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഏകീകരിക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വൈസ് മന്ത്രി എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍ മുഷൈതിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 
വിപണികളിലും അതിര്‍ത്തികളിലും ഒട്ടകങ്ങളെ കൈമാറ്റം ചെയ്യുമ്പോള്‍ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. രാജ്യത്തെ ഒട്ടകങ്ങളുടെ എണ്ണം, ഇനം, പ്രായം എന്നിവ സംബന്ധിച്ച കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാകും. പ്രാദേശിക, അന്തര്‍ദ്ദേശീയ വിപണികളില്‍ സൗദി ഒട്ടകങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
വില്‍പ്പന, ഗതാഗതം, നിയമപരമായ ഇടപാടുകള്‍ എന്നിവയെല്ലാം ഈ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

ലക്ഷ്യം 

ഓരോ ഒട്ടകത്തെയും ഡിജിറ്റലായി രേഖപ്പെടുത്തിയ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഓരോ ഒട്ടകത്തിന്റെയും പൂര്‍ണ്ണമായ വിവരങ്ങള്‍ അടങ്ങിയ ഒരു സമഗ്ര ഫയലായിരിക്കും ഈ പാസ്‌പോര്‍ട്ട്. 
ഫയലില്‍ ഉള്‍പ്പെടുന്ന പ്രധാന വിവരങ്ങള്‍ ഇവയാണ്:
* അടിസ്ഥാന വിവരങ്ങള്‍: മൈക്രോചിപ്പ് നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, പേര്, ജനനത്തീയതി.
* ശാരീരിക വിവരങ്ങള്‍: ഇനം, ലിംഗഭേദം, നിറം, ജനിച്ച സ്ഥലം.
* ദൃശ്യ തിരിച്ചറിയല്‍: ഒട്ടകത്തിന്റെ ഇടത്, വലത് വശങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍.
* ഉടമസ്ഥാവകാശം: ഒട്ടകത്തിന്റെ ഉടമയെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍.

ആരോഗ്യ സുരക്ഷയും നിയന്ത്രണവും

ഒട്ടകങ്ങളുടെ ആരോഗ്യ ചരിത്രം രേഖപ്പെടുത്തുന്നതിന് പാസ്‌പോര്‍ട്ടില്‍ പ്രത്യേക വിഭാഗമുണ്ടാകും. വാക്‌സിനേഷനുകള്‍, ചികിത്സകള്‍ എന്നിവ ഇതില്‍ കൃത്യമായി രേഖപ്പെടുത്തും. ഇത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ഒട്ടകങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും അധികൃതരെ സഹായിക്കും.
സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി കന്നുകാലി സമ്പത്തിന്റെ സുസ്ഥിരമായ വികസനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാഷണല്‍ ലൈവ്‌സ്റ്റോക്ക് & ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്.

The Ministry of Environment, Water and Agriculture has introduced a new camel passport system to organise the camel sector across Saudi Arabia. The initiative is designed to standardise identification, strengthen health control, and support transparent commercial activity involving camels within the Kingdom and abroad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  6 hours ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  6 hours ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  6 hours ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  7 hours ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  7 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  7 hours ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  8 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  8 hours ago
No Image

പാറയിടുക്കില്‍ കുടുങ്ങിയ കുട്ടിയാനയുടെ അമ്മ എത്തിയില്ല; അട്ടപ്പാടിയില്‍ വനപാലകര്‍ ജാഗ്രതയില്‍

Kerala
  •  8 hours ago
No Image

The Fragility of Friendship Amidst State Power: The Story Behind Jacques Gourmelen’s Iconic Frame

International
  •  8 hours ago