Pinarayi government has approached the Supreme Court of India against the High Court verdict that canceled the Navakerala Survey. Kerala filed the appeal within 24 hours of the High Court’s decision. The government stated that the Navakerala Survey is a policy decision and pointed out inconsistencies in the High Court ruling in its petition.
HOME
DETAILS
MAL
അതിവേഗ നീക്കം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം
Web Desk
February 18, 2026 | 3:34 PM
ന്യൂഡല്‍ഹി: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് പിണറായി സര്‍ക്കാര്‍. സര്‍വേ റദ്ദാക്കി 24 മണിക്കൂറിനുള്ളിലാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സര്‍വേയെന്നും, ഹൈക്കോടതി വിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
കാബിനറ്റ് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഹരജിയിലെ വാദം. ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്നും സര്‍ക്കാര്‍ ഹരജിയില്‍ ചോദിച്ചു. അപ്പീലില്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.
കഴിഞ്ഞ ദിവസമാണ് നവകേരള സർവേക്ക് അനുമതി റദ്ദാക്കി ഹെെക്കോടതി ഉത്തരവിറക്കിയത്. സർവേ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി നിരീക്ഷിച്ചു. 20 കോടി രൂപ വകയിരുത്തിയ സർവേ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചതെന്നായിരുന്നു വിശദീകരണം. സർവേക്ക് വേണ്ടി നിരവധി പാർട്ടി പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. വീടുകൾ കയറി സർവേക്ക് തുടക്കമിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇതിനെതിരെ കോടതിയിൽ ഹരജി നൽകുന്നത്. സി.പി.എം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹരജിക്കാർ കോടതിയിൽ പറഞ്ഞത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹരജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ല എന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."