HOME
DETAILS

44 വര്‍ഷങ്ങള്‍ക്ക് ശേഷം വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു

  
Web Desk
February 18, 2026 | 2:33 PM

last survivor of the Vypin hooch tragedy has passed away

കൊച്ചി: വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു. അയ്യമ്പള്ളി കരുത്തേരി വീട്ടില്‍ നടേശന്‍ (80) ആണ് ദുരന്തം നടന്ന് 44 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തോട് വിടപറഞ്ഞത്. വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാഴ്ച്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ദുരന്തത്തിന് മുന്‍പ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പില്‍കാലത്ത് വീടിന് സമീപത്ത് പെട്ടിക്കട നടത്തിയാണ് ജീവിച്ചത്. നടേശന്റെ മൃതദേഹം ചെറായി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. 

1982ലാണ് കേരള ചരിത്രത്തിലെ ഏറ്റവും ദാരുണമായ വൈപ്പിന്‍ വിഷമദ്യ ദുരന്തം നടന്നത്. ഉത്രാടം, തിരുവോണം ദിവസങ്ങളിലായി വൈപ്പിനിലെ വിവിധ മദ്യഷാപ്പുകളില്‍ നിന്നായി മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന വിഷമദ്യം കഴിച്ച 77 പേരാണ് മരിച്ചത്. നൂറ് കണക്കിന് ആളുകള്‍ക്ക് കാഴ്ച്ച ശക്തിയും നഷ്ടമായി. സംസ്ഥാന രാഷ്ട്രീയത്തിലടക്കം വലിയ വിവാദമായി മാറിയ വൈപ്പിന്‍ ദുരന്തത്തില്‍ ആകെ 29 പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഷാപ്പുകളില്‍ മദ്യം വിതരണം ചെയ്ത ഇ.കെ ചന്ദ്രസേനനായിരുന്നു കേസിലെ ഒന്നാം പ്രതിയും, ഇയാളുടെ സഹായിയായിരുന്ന ലക്ഷ്മണന്‍ രണ്ടാം പ്രതിയുമായിരുന്നു. ഇരുവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

The last survivor of the Vypin hooch tragedy has passed away. Nadesan (80), from Karutheri House in Ayyampilly, died 44 years after the incident. He had completely lost his eyesight after consuming the illicit liquor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ഏക സിവിൽ കോഡ് ഭരണഘടനാ വിരുദ്ധം: മുസ്ലിം വ്യക്തിനിയമ ബോർഡ്

National
  •  11 hours ago
No Image

'ആദ്യം വീടുകൾ ഇടിച്ചുനിരത്തി, ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കി'; അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഭയപ്പെട്ടത് സംഭവിക്കുന്നു

National
  •  11 hours ago
No Image

നാലാം നാള്‍ പോളിങ് ബൂത്തിലേക്ക്: പരസ്യപ്രചാരണം ചൊവ്വാഴ്ച വരെ

Kerala
  •  11 hours ago
No Image

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയില്‍ പള്ളിക്കു മുകളില്‍ കാവിക്കൊടി നാട്ടി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

National
  •  11 hours ago
No Image

സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും

Kerala
  •  12 hours ago
No Image

ദേശീയപാത ടോൾ പ്ലാസകളിൽ വെള്ളിയാഴ്ച മുതൽ പണം സ്വീകരിക്കില്ല; ഇനി മുതൽ ഫാസ്ടാഗ് അല്ലെങ്കിൽ യു.പി.ഐ വഴി മാത്രം, ഐ.ഡി കാർഡ് കാണിച്ച് കടന്നുപോകുന്നതിനും വിലക്ക്

National
  •  12 hours ago
No Image

എഫ്.സി.ആര്‍.എ ബില്‍: സഭാ സ്വത്തുക്കള്‍ക്കും മതസ്വാതന്ത്ര്യത്തിനും ഭീഷണിയെന്ന് കാത്തലിക് യൂണിയന്‍

National
  •  12 hours ago
No Image

കേരളത്തിൽ ബി.ജെ.പി-ആർ.എസ്.എസ്-എൽ.ഡി.എഫ് കൂട്ടുമുന്നണി: രാഹുൽ ഗാന്ധി

Kerala
  •  12 hours ago
No Image

വയനാട് ഉരുൾദുരന്തം; സർക്കാർ ചെലവഴിച്ചത് 167.12 കോടി

Kerala
  •  13 hours ago
No Image

അരീക്കോട്ടെ അരുംകൊല; 13 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

Kerala
  •  13 hours ago