44 വര്‍ഷങ്ങള്‍ക്ക് ശേഷം വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു
കൊച്ചി: വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു. അയ്യമ്പള്ളി കരുത്തേരി വീട്ടില്‍ നടേശന്‍ (80) ആണ് ദുരന്തം നടന്ന് 44 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തോട് വിടപറഞ്ഞത്. വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാഴ്ച്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ദുരന്തത്തിന് മുന്‍പ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പില്‍കാലത്ത് വീടിന് സമീപത്ത് പെട്ടിക്കട നടത്തിയാണ് ജീവിച്ചത്. നടേശന്റെ മൃതദേഹം ചെറായി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
1982ലാണ് കേരള ചരിത്രത്തിലെ ഏറ്റവും ദാരുണമായ വൈപ്പിന്‍ വിഷമദ്യ ദുരന്തം നടന്നത്. ഉത്രാടം, തിരുവോണം ദിവസങ്ങളിലായി വൈപ്പിനിലെ വിവിധ മദ്യഷാപ്പുകളില്‍ നിന്നായി മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന വിഷമദ്യം കഴിച്ച 77 പേരാണ് മരിച്ചത്. നൂറ് കണക്കിന് ആളുകള്‍ക്ക് കാഴ്ച്ച ശക്തിയും നഷ്ടമായി. സംസ്ഥാന രാഷ്ട്രീയത്തിലടക്കം വലിയ വിവാദമായി മാറിയ വൈപ്പിന്‍ ദുരന്തത്തില്‍ ആകെ 29 പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഷാപ്പുകളില്‍ മദ്യം വിതരണം ചെയ്ത ഇ.കെ ചന്ദ്രസേനനായിരുന്നു കേസിലെ ഒന്നാം പ്രതിയും, ഇയാളുടെ സഹായിയായിരുന്ന ലക്ഷ്മണന്‍ രണ്ടാം പ്രതിയുമായിരുന്നു. ഇരുവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
The last survivor of the Vypin hooch tragedy has passed away. Nadesan (80), from Karutheri House in Ayyampilly, died 44 years after the incident. He had completely lost his eyesight after consuming the illicit liquor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."