HOME
DETAILS

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

  
Web Desk
February 18, 2026 | 5:23 PM

us court blocked deportation of mohsen mahdavi who protested against the Israeli genocide in palastine

ന്യൂയോര്‍ക്ക്: ഗസയിലെ ഇസ്രാഈല്‍ വംശഹത്യക്കെതിരെ പ്രതികരിച്ച ഫലസ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. മഹ്ദവിയെ തിരിച്ചയക്കാനുള്ള തീരുമാനം തടഞ്ഞ് എമിഗ്രേഷന്‍ വിഭാഗം ജഡ്ജി നീന ഫ്രോസ് ഉത്തരവിറക്കി. യുവാവിനെതിരെ സര്‍ക്കാര്‍ ഹാജരാക്കിയ ഔദ്യോഗികരേഖ ശരിയായി സാക്ഷ്യപ്പെടുത്താത്തതിനെ തുടര്‍ന്നാണ് കോടതി നടപടി. 

കൊളംബിയ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ മെഹ്ദവി ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി യുഎസില്‍ നിയമപരമായി സ്ഥിര താമസമാക്കിയ മഹ്ദവി, ഇസ്രാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പിലാണ് ജനിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ പൗരത്വ അഭിമുഖത്തിനിടെ യുഎസ് എമിഗ്രേഷന്‍ ഏജന്റുമാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി വിട്ടയച്ചു. നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടിക്കെതിരെ മഹ്ദവി ജില്ലാ കോടതിയില്‍ കേസ് നല്‍കുകയും ചെയ്തിരുന്നു. 

അതേസമയം ഫലസ്തീന്‍ അനുകൂല കാമ്പസ് ആക്ടിവിസ്റ്റുകളെയും ഇസ്രാഈലിനെ വിമര്‍ശിക്കുന്നവരെയും പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരായ വിജയമായാണ് കോടതി വിധിയെ കാണുന്നത്. കഴിഞ്ഞ മാസം ഫറ്റ്‌സ് യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ഥിയായ റുമേയ്‌സ ഒസ്ടര്‍ക്കിനെ നാടുകടത്താനുള്ള ശ്രമവും എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു. വിദേശ നയത്തിലെ താല്‍പര്യങ്ങളെ ദുര്‍ബലപ്പെടുത്തിയാല്‍ അവരെ പുറത്താക്കാമെന്ന സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മെമ്മോ ഉദ്ധരിച്ച് ആക്ടിവ്‌സ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കല്‍ ട്രംപ് ഭരണകൂടം തുടരുകയാണ്.

move by the Trump administration to deport Palestinian student Mohsin Mahdavi, who protested against the Israeli genocide in Gaza, has been blocked. Immigration Judge Neena Fras issued orders preventing Mahdavi’s deportation.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരായ സൈനിക നീക്കം: വ്യോമാതിർത്തി വിട്ടുകൊടുക്കില്ലെന്ന് ഓസ്ട്രിയ; യുഎസ് അഭ്യർത്ഥന തള്ളി

International
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സലാം എയര്‍ പല റൂട്ടുകളിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

oman
  •  3 days ago
No Image

അവന്റെ ക്യാപ്റ്റൻസി റെക്കോർഡ് മികച്ചതല്ല: സുബ്രമണ്യം ബദരീനാഥ്

Cricket
  •  3 days ago
No Image

അസം നിയമസഭാ തെരഞ്ഞെടുപ്പ്: 11 കർമ്മപദ്ധതികളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

National
  •  3 days ago
No Image

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ബീഫ് വിറ്റെന്ന് ആരോപണം; മുസ്‌ലിം വയോധികനും മകനും ക്രൂരമര്‍ദ്ദനം 

National
  •  3 days ago
No Image

ഫിഫ ലോകകപ്പ് 2026: ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന് ആദ്യ പോരാട്ടം കോംഗോയുമായി

Football
  •  3 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ   

Cricket
  •  3 days ago
No Image

ഒമാനിലേ ബുര്‍ജ് അല്‍ ഖമീസ് കോട്ടയില്‍ സന്ദര്‍ശകപ്രവാഹം

oman
  •  3 days ago
No Image

"മുഖ്യമന്ത്രിയും ബിജെപിയും തമ്മിൽ രഹസ്യധാരണ; കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഒത്തുകളി കാരണം": പ്രിയങ്ക ഗാന്ധി

Kerala
  •  3 days ago
No Image

'ഒരു ശത്രു സൈനികൻ പോലും മടങ്ങില്ല'; അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി

International
  •  3 days ago