ട്രംപിന്റെ ജനപ്രീതി ഇടിയുന്നു; യുഎസ് ചരിത്രത്തിലെ മോശം ഭരണാധികാരിയെന്ന് ജനവിധി; 2026 മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്ക
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്ന് സർവ്വേഫലം. യാഹു/യുഗോവ് (Yahoo/YouGov) നടത്തിയ സർവേയിലാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തത്. സർവേയിൽ പങ്കെടുത്ത 40 ശതമാനം ആളുകളും ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡണ്ടായി വിലയിരുത്തി.
കുടിയേറ്റക്കാർക്കെതിരെ ട്രംപ് സ്വീകരിച്ച നിലപാടുകൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കൂടാതെ, ഈയടുത്തായി ട്രംപിന്റെ പല നയങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതി വൻതോതിൽ ഇടിയാൻ കാരണണായി.
സർവേയിൽ പങ്കെടുത്ത 12 ശതമാനം ആളുകൾ ട്രംപിനെ മികച്ച പ്രസിഡന്റായി വിലയിരുത്തിയപ്പോൾ, 21 ശതമാനം പേർ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിക്ക് മുകളിൽ ആണെന്ന് അഭിപ്രായപ്പെട്ടു.
ട്രംപിന്റെ ജനപ്രീതിയിലുണ്ടായ തകർച്ച 2026 മിഡ് ടേം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഭയത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി. ജനപിന്തുണ കുറഞ്ഞാൽ അമേരിക്കൻ കോൺഗ്രസിലെ ഭൂരിപക്ഷം പാർട്ടിക്ക് നഷ്ടമായേക്കാം.
പ്രതിഷേധങ്ങളെ തുടർന്ന് ഡെമോക്രാറ്റുകൾ ഭരിക്കുന്ന മിനിസോട്ട പോലുള്ള ഇടങ്ങളിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കാനും കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ താൽക്കാലികമായി നിർത്താനും ട്രംപ് ഭരണകൂടം തയ്യാറായിരുന്നു. എന്നാൽ, ഈ നടപടികളൊന്നും ജനങ്ങളുടെ അതൃപ്തി കുറയ്ക്കാൻ സഹായിച്ചിട്ടില്ലെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.
A recent Yahoo/YouGov survey has ranked Donald Trump as the worst president in US history, with 40% of respondents voting him the lowest. This comes after historians and political scientists also placed him at the bottom of presidential rankings due to his leadership failures, policy decisions, and divisive rhetoric.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."