പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
ചെന്നൈ: തിരുപ്പൂരിൽ പാക് ഭീകരസംഘടനയെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച ആറ് ബംഗ്ലാദേശി പൗരന്മാരെ പൊലിസ് പിടികൂടി. ഡൽഹി പൊലിസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.
മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികൾ. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലകളിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. ഇവരുടെ കൈവശം പാസ്‌പോർട്ടോ വിസയോ ഉണ്ടായിരുന്നില്ല. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചാണ് ഇവർ തിരുപ്പൂരിൽ താമസിച്ചിരുന്നതും ജോലി സമ്പാദിച്ചതും.
പാകിസ്താൻ കേന്ദ്രമായുള്ള ചില ഭീകര സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അവരുടെ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നതായും പൊലിസ് കണ്ടെത്തി. കൂടാതെ, പ്രതികളിൽ നിന്ന് 16 സിം കാർഡുകളും 8 മൊബൈൽ ഫോണുകളും പൊലിസ് കണ്ടെടുത്തു.
ഇവർ ഏതെങ്കിലും 'സ്ലീപ്പർ സെല്ലിന്റെ' ഭാഗമാണോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. ഡൽഹി പൊലിസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാജരേഖകൾ ഉണ്ടാക്കാൻ ഇവരെ സഹായിച്ച പ്രാദേശിക വ്യക്തികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Six Bangladeshi nationals have been arrested in Tiruppur, Tamil Nadu, for spreading pro-Pakistani terror group messages on social media. The arrests were made by Delhi Police's Q Branch in collaboration with Tamil Nadu authorities. The accused were found to be residing illegally in Tiruppur and were involved in spreading extremist ideologies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."