HOME
DETAILS

വിദേശത്തുനിന്ന് ജോലി ചെയ്താല്‍ ഹാജര്‍ കണക്കാക്കുമോ? യു.എ.ഇ തൊഴില്‍ നിയമം ഇങ്ങനെ

  
March 12, 2026 | 5:19 AM

UAE Labour Law Guidelines and Risks of Remote Work from Abroad

ദുബൈ: ഗള്‍ഫ് മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം അനുവദിച്ചിട്ടുണ്ട്. വിദേശ ജീവനക്കാര്‍ക്ക് സ്വന്തം നാട്ടില്‍ പോയി ഓണ്‍ലൈനായും മറ്റും ജോലി ചെയ്യാനുള്ള സാഹചര്യം പല കമ്പനികളിലുമുണ്ട്. എന്നാല്‍, തൊഴിലുടമ വിദൂര ജോലി ക്രമീകരണത്തിന് മുന്‍കൂര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ചില അപകടസാധ്യതകളുണ്ട്.
യു.എ.ഇ തൊഴില്‍ നിയമപ്രകാരം തുടര്‍ച്ചയായി ഏഴ് ദിവസമോ ഒരു വര്‍ഷത്തില്‍ ഇടവിട്ട് 20 ദിവസമോ തൊഴിലുടമയെ അറിയിക്കാതെയും അന്യായമായും ജോലിക്ക് ഹാജരാവാതിരുന്നാല്‍ തൊഴിലാളിയെ പിരിച്ചുവിടാം. ഡിജിറ്റലായി ജോലി ചെയ്യാനുള്ള കഴിവും സാഹചര്യവും ഉണ്ടെങ്കില്‍ ജീവനക്കാരന് വിദേശത്ത് നിന്ന് അവരുടെ റോള്‍ തുടരാന്‍ കഴിയുമെങ്കിലും ഇതിന് തൊഴിലുടമ സമ്മതിക്കേണ്ടതുണ്ട്. വിദൂര ജോലി ക്രമീകരണം ഏത് ഘട്ടത്തിലും റദ്ദാക്കി തിരിച്ചുവിളിക്കുകയും ചെയ്യാം.
വിദൂര ജോലി റദ്ദാക്കിയാല്‍ ഉടന്‍ തിരിച്ചെത്തി ജോലിക്ക് ഹാജരായില്ലെങ്കില്‍ അന്യായമായി ജോലിയില്‍നിന്ന് വിട്ടുനിന്നതായി കണക്കാക്കി പിരിച്ചുവിടാന്‍ കമ്പനിക്ക് പൂര്‍ണ അവകാശമുണ്ട്. തൊഴിലുടമ വ്യക്തമായി സമ്മതിച്ചാല്‍ മാത്രമേ വിദൂര സാഹചര്യങ്ങളില്‍ തൊഴില്‍ ബന്ധം തുടരാനാകൂ. തൊഴിലുടമകള്‍ക്ക് വിദൂര ജോലി അനുവദിക്കാന്‍ ബാധ്യതയില്ല.
അപ്രതീക്ഷിതമായി ജോലി ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് എത്രയും വേഗം തൊഴിലുടമയെ അറിയിച്ച് വിദൂര ജോലി ക്രമീകരണത്തിന് ഔദ്യോഗിക അനുമതി തേടാവുന്നതാണ്.
പലവിധ കാരണങ്ങളാല്‍ തൊഴിലുടമയെ അറിയിക്കാതെ ജീവനക്കാര്‍ ചിലപ്പോള്‍ യു.എ.ഇ വിടാറുണ്ട്. ഇങ്ങനെ രാജ്യം വിടുന്ന ജീവനക്കാരെ ജോലിയില്‍ നിന്ന് ഒളിച്ചോടിയെന്ന് കണക്കാക്കും. തൊഴിലുടമയ്ക്ക് ഇത് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും നോട്ടിസ് കാലയളവ് ഇല്ലാതെ പിരിച്ചുവിടാനും കഴിയും. ജോലിക്ക് ഹാജരാകാത്ത കാലയളവിലെ ശമ്പളവും നല്‍കേണ്ടതില്ല.

Summary: With several companies offering remote work options due to the current security situation in the Gulf, employees must navigate these arrangements carefully under UAE labor laws. While working from a home country is possible, doing so without explicit employer consent carries significant professional risks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു സാംസൺ ആ താരത്തെ പോലെയാണ്: ഓസ്‌ട്രേലിയൻ ഇതിഹാസം

Cricket
  •  2 hours ago
No Image

മകനെ രക്ഷിക്കാന്‍ പുള്ളിപ്പുലിയോട് മല്ലിട്ടു; 12 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പുലിയെ വെറുംകൈയാല്‍ കീഴടക്കി യുവാവ്

National
  •  2 hours ago
No Image

'യുദ്ധം അവസാനിപ്പാക്കാന്‍ തയ്യാര്‍, ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം' സമാധാന ചര്‍ച്ചകള്‍ക്കായി മൂന്ന് ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍

International
  •  3 hours ago
No Image

ഇറാന്‍ സൈന്യത്തിന് ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനില്‍ നാലു സ്വദേശികളെ അറസ്റ്റ്‌ചെയ്തു

bahrain
  •  3 hours ago
No Image

റമദാനിലും അല്‍ അഖ്‌സയില്‍ നിയന്ത്രണങ്ങള്‍: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

International
  •  3 hours ago
No Image

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം; ജയില്‍ കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു

Kerala
  •  3 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ ആക്രമിക്കപ്പെട്ടത് 13 കപ്പലുകൾ

International
  •  3 hours ago
No Image

മലപ്പുറത്ത് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍

Kerala
  •  4 hours ago
No Image

എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ; പ്രത്യേക പൊലിസ് സ്റ്റേഷനുകൾ കേരളമടക്കം ഏഴിടത്ത് മാത്രം

Kerala
  •  4 hours ago
No Image

10 വയസ്സുകാരിയെ പീഡിപ്പിച്ച 77കാരന് 120 വര്‍ഷം കഠിനതടവ്; കൊല്ലം സ്‌പെഷല്‍ കോടതിയുടെ വിധി

Kerala
  •  4 hours ago