HOME
DETAILS

ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ഉടൻ അടച്ചുപൂട്ടണം, അല്ലെങ്കിൽ ആക്രമണം തുടരും; മുജ്തബ ഖാംനഈ

  
Web Desk
March 12, 2026 | 2:32 PM

us bases must go or attacks will continue new iranian supreme leader mujtaba khamenei issues stern warning in maiden address

തെഹ്‌റാൻ: ​ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ എത്രയും വേഗം അടച്ചുപൂട്ടണമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ആവശ്യപ്പെട്ടു. ഇത്തരം താവളങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാന്റെ പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് ഖാംനഈ നിലപാട് വ്യക്തമാക്കിയത്. 

അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. എന്നാൽ, അവരുടെ മണ്ണിലെ വിദേശ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശത്രുക്കൾക്കെതിരെയുള്ള സമ്മർദ്ദ തന്ത്രമെന്ന നിലയിൽ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, കൊല്ലപ്പെട്ട മുൻ നേതാക്കൾ മുതൽ സാധാരണക്കാർ വരെയായ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുന്നത് തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു. 

രാജ്യം വിഭജിക്കപ്പെടാതിരിക്കാനും വിദേശാധിപത്യത്തിൽ അകപ്പെടാതിരിക്കാനും സൈന്യം നടത്തിയ ത്യാഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ, യുദ്ധത്തിൽ പരുക്കേറ്റവർക്കും ഇരയായവർക്കും ആവശ്യമായ സാമ്പത്തിക സഹായവും മറ്റ് പിന്തുണകളും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇറാൻ ജനതയ്ക്കിടയിൽ ഐക്യദാർഢ്യം ആവശ്യമാണെന്നും ഭിന്നതകൾ മറന്ന് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഖാംനഈ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

In his first official address after assuming office as Iran’s Supreme Leader, Mujtaba Hussaini Khamenei demanded the immediate closure of all US military bases in the Gulf region, warning that they will remain targets of attack as long as they exist. While emphasizing Iran's desire for positive relations with its neighbors, he maintained that foreign military presence on regional soil is unacceptable. Khamenei also highlighted the strategic importance of the Strait of Hormuz as a leverage tool against "enemies" and vowed to avenge the "martyrs of Iran." 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  2 hours ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  3 hours ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  3 hours ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  3 hours ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  3 hours ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  3 hours ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  4 hours ago
No Image

രാഷ്ട്രീയ ചർച്ചകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം; എസ്.കെ.എസ്.എസ്.എഫ്

organization
  •  4 hours ago
No Image

ബുംറയെ പോലും ഞെട്ടിച്ച ബാറ്റിംഗ്! കൈവിട്ട ക്യാച്ച് മുംബൈയ്ക്ക് വിനയായി; റെക്കോർഡ് നേട്ടവുമായി പ്രഭ്‌സിമ്രാൻ

Cricket
  •  4 hours ago
No Image

എസ്എസ്എല്‍സി ഫലം നാളെ വൈകീട്ട് 3 മണിക്ക്; ഫലമറിയാനുള്ള ലിങ്കുകള്‍ അറിഞ്ഞിരിക്കാം 

Kerala
  •  4 hours ago