ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ഉടൻ അടച്ചുപൂട്ടണം, അല്ലെങ്കിൽ ആക്രമണം തുടരും; മുജ്തബ ഖാംനഈ
തെഹ്‌റാൻ: ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ എത്രയും വേഗം അടച്ചുപൂട്ടണമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ആവശ്യപ്പെട്ടു. ഇത്തരം താവളങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാന്റെ പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് ഖാംനഈ നിലപാട് വ്യക്തമാക്കിയത്.
അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. എന്നാൽ, അവരുടെ മണ്ണിലെ വിദേശ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശത്രുക്കൾക്കെതിരെയുള്ള സമ്മർദ്ദ തന്ത്രമെന്ന നിലയിൽ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, കൊല്ലപ്പെട്ട മുൻ നേതാക്കൾ മുതൽ സാധാരണക്കാർ വരെയായ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുന്നത് തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു.
രാജ്യം വിഭജിക്കപ്പെടാതിരിക്കാനും വിദേശാധിപത്യത്തിൽ അകപ്പെടാതിരിക്കാനും സൈന്യം നടത്തിയ ത്യാഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ, യുദ്ധത്തിൽ പരുക്കേറ്റവർക്കും ഇരയായവർക്കും ആവശ്യമായ സാമ്പത്തിക സഹായവും മറ്റ് പിന്തുണകളും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇറാൻ ജനതയ്ക്കിടയിൽ ഐക്യദാർഢ്യം ആവശ്യമാണെന്നും ഭിന്നതകൾ മറന്ന് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഖാംനഈ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
In his first official address after assuming office as Iran’s Supreme Leader, Mujtaba Hussaini Khamenei demanded the immediate closure of all US military bases in the Gulf region, warning that they will remain targets of attack as long as they exist. While emphasizing Iran's desire for positive relations with its neighbors, he maintained that foreign military presence on regional soil is unacceptable. Khamenei also highlighted the strategic importance of the Strait of Hormuz as a leverage tool against "enemies" and vowed to avenge the "martyrs of Iran."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."