മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും ന്യൂറോ വിഭാഗം മേധാവിയുമായ ഡോ. സുനിൽകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. വിദേശത്ത് ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എന്നാൽ ഇതിനെതിരെ ഡോക്ടറുടെ കുടുംബം യുവതി പണം തട്ടാനുള്ള ഹണിട്രാപ്പാൺണെന്നാണ് പ്രതികരിച്ചത്.
പരാതിയിലെ പ്രധാന വിവരങ്ങൾ
2023-ൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സിലും കോവളത്തെ വിവിധ ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. സുനിൽകുമാറിനെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. നിലവിൽ ഇദ്ദേഹം അവധിയിലാണ്.
തിരിച്ചടിച്ച് ഡോക്ടർ
യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് ഡോക്ടറുടെ വാദം.പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി യുവതി തന്റെ പക്കൽ നിന്നും പലപ്പോഴായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി ഡോ. സുനിൽകുമാർ പൊലിസിന് മൊഴി നൽകി.
ഹണിട്രാപ്പ് സൂചന:
കേസ് ഒത്തുതീർപ്പാക്കാൻ യുവതി നിരന്തരം സമ്മർദ്ദം ചെലുത്തിയതായും ഇദ്ദേഹം ആരോപിക്കുന്നു.സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനായി സൈബർ സെല്ലിന്റെയും ഫോറൻസിക് സംഘത്തിന്റെയും സഹായം പോലീസ് തേടിയിട്ടുണ്ട്. ഇരുപക്ഷത്തിന്റെയും സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിച്ച ശേഷം തുടർന്നുള്ള അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."