തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്ന് മരണം. മുണ്ടത്തിക്കോട് പ്രവർത്തിക്കുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്.
പരുക്കേറ്റ നാൽപ്പതോളം തൊഴിലാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്ഫോടനം നടന്ന സ്ഥലത്ത് ഇപ്പോഴും പൊട്ടിത്തെറികൾ നടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. സ്ഫോടനത്തിൽ അഞ്ച് വെടിക്കെട്ട് പുരകൾ കത്തിച്ചാമ്പലായി. അപകടത്തിൽപ്പെട്ട പലരുടെയും ശരീരഭാഗങ്ങൾ സമീപത്തെ വയലിലേക്ക് തെറിച്ച നിലയിലാണ്. അപകടം നടന്ന സമയത്ത് പ്രദേശത്ത് ശക്തമായ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറയുന്നു.
തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി സാമഗ്രികൾ തയ്യാറാക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനത്തെത്തുടർന്ന് വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു.
പ്രദേശത്ത് ഇപ്പോഴും പുക മൂടിക്കിടക്കുന്നതും ചെറിയ സ്ഫോടന ശബ്ദങ്ങൾ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അവശേഷിക്കുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാനുള്ള നടപടികൾ ഫയർഫോഴ്സും പൊലിസും ചേർന്ന് നടത്തിവരികയാണ്.
പരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലും പരിസരത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രധാന ആശുപത്രികൾക്കെല്ലാം സജ്ജമായിരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. പൊലിസും അഗ്നിശമന സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു.
A powerful explosion occurred at a fireworks manufacturing unit in Mundathikode, Thrissur, resulting in three deaths and injuring around 40 workers. The facility was preparing fireworks for the Thiruvambady wing of the upcoming Thrissur Pooram festival.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."