HOME
DETAILS

ശബരിമല യുവതീപ്രവേശന കേസ്: പഴയ നിലപാട് തിരുത്തി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും; പുതിയ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതിയിൽ

  
Web Desk
March 14, 2026 | 1:04 AM

sabarimala case kerala govt and devaswom board to file affidavits in supreme court today shift in stance likely

ഡൽഹി: ശബരിമല യുവതീപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാകും ഇരുവിഭാഗവും കോടതിയെ അറിയിക്കുക എന്നാണ് സൂചന.

കേസിലെ എല്ലാ കക്ഷികളും സത്യവാങ്മൂലം സമർപ്പിക്കേണ്ട അവസാന ദിവസമാണ് ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് അടുത്ത മാസം ഏഴ് മുതൽ കേസിൽ വിശദമായ വാദം കേൾക്കും. നേരത്തെ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് ഏറെ നിർണ്ണായകമാണ്.

അതേസമയം, ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുപ്രിം കോടതിയിൽ വിഷയം വരുമ്പോൾ സർക്കാർ ഉചിതമായ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമല കേസിലെ നിയമപരമായ വശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളും. വിശ്വാസികളുടെ വികാരം എക്കാലത്തും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

2018-ലെ വിധിക്ക് പിന്നാലെ നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതീപ്രവേശത്തിനൊപ്പം നിന്ന സർക്കാർ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ 'മലക്കം മറിയുന്നു' എന്ന വിമർശനങ്ങൾക്കിടെയാണ് ഗോവിന്ദന്റെ പ്രതികരണം.

അതിനിടെ, ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരായ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ സുപ്രിംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ഇത് സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വാദിച്ചു.

ശബരിമലയെ ഒരു പ്രത്യേക വിഭാഗമായി കാണാനാവില്ല. പൊതുതാൽപര്യ ഹരജികളിലൂടെ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാൻ നിയമപരമായി സാധിക്കുമെന്നും അവർ കോടതിയിൽ വ്യക്തമാക്കി.

In a crucial development in the Sabarimala women’s entry case, the Kerala State Government and the Travancore Devaswom Board (TDB) are set to submit their affidavits to the Supreme Court today. Reports suggest that both parties may inform the apex court of a stance opposing the entry of women in the 10–50 age group, marking a potential shift from earlier positions.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  8 hours ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  9 hours ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  10 hours ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  11 hours ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  11 hours ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  11 hours ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  12 hours ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  12 hours ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  13 hours ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  13 hours ago