പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ; ശക്തിപ്രകടനത്തിന് പിന്നിലെ ലക്ഷ്യം തേടി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ
ഇറാനും ഇസ്‌റാഈൽ-യുഎസ് സഖ്യങ്ങളും തമ്മിലുള്ള സംഘർഷം രണ്ടാഴ്ച പിന്നീടവേ ആശങ്കയുയർത്തി ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ശനിയാഴ്ച നടന്ന വലിയ ശക്തിപ്രകടനത്തിൽ, പ്യോങ്‌യാങ് കിഴക്കൻ കടലിലേക്ക് (ജപ്പാൻ കടൽ) കുറഞ്ഞത് 10 ബാലിസ്റ്റിക് മിസൈലുകളെങ്കിലും ഉത്തര കൊറിയ വിക്ഷേപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ദക്ഷിണ കൊറിയയിലും ജപ്പാനിലും ഉടനടി ജാഗ്രതാ നിർദ്ദേശം നൽകി.
പ്യോങ്‌യാങ്ങിനടുത്തുള്ള സുനാൻ പ്രദേശത്ത് നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30 ഓടെയാണ് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് (ജെസിഎസ്) സമന്വയിപ്പിച്ച വിക്ഷേപണം തിരിച്ചറിഞ്ഞത്. ജപ്പാൻ സൈന്യം ഒരു ഹ്രസ്വ പ്രസ്താവനയിൽ വിക്ഷേപണം സ്ഥിരീകരിച്ചു. പക്ഷേ പ്രൊജക്റ്റൈലിനെക്കുറിച്ചോ അതിന്റെ ദൂരത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഉടൻ നൽകിയില്ല. തൊട്ടുപിന്നാലെ ദക്ഷിണ കൊറിയയും വിക്ഷേപണം സ്ഥിരീകരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30 ഓടെ ഉത്തരകൊറിയയിൽ നിന്ന് ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് രാജ്യത്തിന്റെ തീരസംരക്ഷണ സേന പറഞ്ഞു.
ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള വെള്ളത്തിലാണ് മിസൈൽ പതിച്ചതെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സാധ്യമായ നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനുമായി ജപ്പാൻ പ്രധാനമന്ത്രിയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിൽ ഒരു അടിയന്തര സംഘത്തെ രൂപീകരിച്ചു.
അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിൽ 'ഫ്രീഡം ഷീൽഡ്' എന്ന സംയുക്ത സൈനികാഭ്യാസം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഉത്തര കൊറിയയുടെ ഈ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം നടന്നത്. ഫ്രീഡം ഷീൽഡ് അഭ്യാസം ഈ ആഴ്ച ആദ്യം ആരംഭിച്ച് മാർച്ച് 19 വരെ നീണ്ടുനിൽക്കും എന്നാണ് റിപ്പോർട്ടുകൾ. കമ്പ്യൂട്ടർ സിമുലേറ്റഡ് ഡ്രില്ലുകൾ സംയുക്ത പ്രവർത്തന ശേഷികൾ പരീക്ഷിക്കുന്നതിനൊപ്പം ആയിരക്കണക്കിന് സൈനികരെ ഉൾപ്പെടുത്തി ഫീൽഡ് പരിശീലന പ്രവർത്തനങ്ങളും നടത്തുന്നു.
അതേസമയം പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയയുടെ പരീക്ഷണത്തിൽ അമേരിക്ക അതീവ ജാഗ്രതയിലാണ്. ഇറാന്റെ ഭീഷണികളെ നേരിടാൻ യുഎസ് തങ്ങളുടെ പാട്രിയറ്റ് പിഎസി-3 മിസൈൽ ഇന്റർസെപ്റ്ററുകളിൽ ചിലത് ദക്ഷിണ കൊറിയയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ സാഹചര്യത്തിൽകൂടിയാണ് ഉത്തര കൊറിയയുടെ പരീക്ഷണം എന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."