സിംഗപ്പൂർ എയർലൈൻസിൽ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ
സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വെച്ച് വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിലായി. ആകാശ് തിവാരി (36) എന്നയാളെയാണ് സിംഗപ്പൂരിലെ ചാൻഗി വിമാനത്താവളത്തിൽ വെച്ച് എയർപോർട്ട് പൊലിസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
കഴിഞ്ഞ ഫെബ്രുവരി 9-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തിനുള്ളിൽ വെച്ച് ഫ്ലൈറ്റ് അറ്റൻഡന്റായ യുവതി ഭക്ഷണം വിളമ്പുന്നതിനിടെ പ്രതി ബോധപൂർവം സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതി.
തുടർച്ചയായ ശല്യം:
ആദ്യതവണ യുവതി പ്രതിയെ കർശനമായി താക്കീത് ചെയ്തിരുന്നു. എന്നാൽ വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ പ്രതി വീണ്ടും യുവതിയെ പിന്തുടരുകയും ബഹളം വെച്ചിട്ടും ഉപദ്രവം തുടരുകയും ചെയ്തുവെന്ന് സിംഗപ്പൂർ പൊലിസ് വ്യക്തമാക്കി.വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യുവതി തനിക്കുണ്ടായ ദുരനുഭവം സൂപ്പർവൈസറെ അറിയിച്ചു. തുടർന്ന് എയർപോർട്ട് പൊലിസിൽ വിവരം കൈമാറുകയായിരുന്നു.
നിയമനടപടികൾ:
കുറ്റകൃത്യത്തിന് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ആകാശ് തിവാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതിയിൽ വാദം കേൾക്കുന്നതിനിടെ താൻ കുറ്റക്കാരനല്ലെന്നാണ് ആകാശ് പ്രതികരിച്ചത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."