ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും. രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ജാമ്യവിഷയത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയെങ്കിലും, മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിലെ ചില ഭാഗങ്ങൾ നീക്കാൻ കോടതി നിർദേശം നൽകി. ഉത്തരവിലെ നാല് ഖണ്ഡികകളാണ് സുപ്രീംകോടതി നീക്കിയത്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടൽ. വിധിയിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കുമെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു.
ഹൈകോടതി വിധിയിലെ 17, 18, 20, 21 ഖണ്ഡികകളാണ് നീക്കിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതമില്ലായിരുന്നുവെങ്കിൽ വിവാഹിതയായ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലിനെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തില്ലെന്നും അദ്ദേഹത്തിനൊപ്പം പാലക്കാട്ടേക്ക് പോകില്ലായിരുന്നുവെന്നുമുള്ള ഭാഗമുൾപ്പെടെയാണ് നീക്കിയത്.
bail of Rahul Mankootathil will continue in the first sexual assault case. the Supreme Court of India refused to interfere with the anticipatory bail granted to him by the Kerala High Court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."