HOME
DETAILS

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി, എസ്.ഐ.ടിക്ക് വിമര്‍ശനം

  
May 26, 2026 | 10:57 AM

alappuzha-rescue-operation-court-verdict-on-gunmens-anticipatory-bail-slams-sit

ആലപ്പുഴ:നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ മര്‍ദ്ദിച്ച കേസില്‍  ഗണ്‍മാന്‍മാരായ അനിലിന്റെയും സന്ദീപിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീര്‍പ്പാക്കി. പ്രതികള്‍ക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹരജി ജഡ്ജി ഹണി എം വര്‍ഗീസ് തീര്‍പ്പാക്കിയത്. 

അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിലവിലുള്ളത് നേരത്തെ ഉള്ള ജാമ്യം ലഭിക്കുന്ന കുറ്റം മാത്രമാണ്. അതുകൊണ്ട് എങ്ങനെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുമെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിഎസ്.ഐ.ടി റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് കഴിഞ്ഞദിവസം സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ഗണ്‍മാന്മാരേയും മൂന്നു പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരക്ഷാഉദ്യോഗസ്ഥര്‍ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടി വേണമെന്നാണ് എസ്.ഐ.ടി ശിപാര്‍ശ.

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്ര ആലപ്പുഴയില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഈ സമയം ഗണ്‍മാന്‍മാരായ അനില്‍ കുമാറും, സന്ദീപ് ദാസും ചേര്‍ന്ന് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് ഗണ്‍മാന്‍മാരുടെ വാദം. ഇതില്‍ പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ കേസെടുത്തത്.

 

A court has delivered its verdict on the anticipatory bail pleas filed by gunmen involved in the controversial “rescue operation” case in Alappuzha. While considering the pleas, the court reportedly criticised the Special Investigation Team (SIT) over aspects of the investigation and handling of the case. The incident had generated significant public and political attention in Kerala, with further legal proceedings expected to continue.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഹരിയാനയിലെ അഭിഭാഷകന്‍

National
  •  3 hours ago
No Image

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97  ശതമാനം വിജയം

Kerala
  •  5 hours ago
No Image

കേരളത്തെ അഴിമതി വിമുക്തമാക്കാന്‍ പ്രോജക്ട് സീറോ പദ്ധതി: ആഭ്യന്തര മന്ത്രി

Kerala
  •  5 hours ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' നടപടി; പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 hours ago
No Image

ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  6 hours ago
No Image

അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍

National
  •  6 hours ago
No Image

മുനമ്പം: വഖ്ഫ് ബോര്‍ഡിനെ പഴിചാരി മുഖ്യമന്ത്രി കരണംമറിയരുത്- പിഡിപി

Kerala
  •  6 hours ago
No Image

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍, ധനമന്ത്രിയെ കാണും

Kerala
  •  6 hours ago
No Image

കോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം 

National
  •  7 hours ago
No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  7 hours ago