HOME
DETAILS

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

  
Web Desk
April 03, 2026 | 5:53 AM

perambra-announcement-row-tp-ramakrishnan-ec-notice

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് പ്രചാരണ വാഹനത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതപരമായ ചുവയുള്ള വിവാദ അനൗണ്‍സ്മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. യു.ഡി.എഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വരണാധികാരി കൂടിയായി ഡെപ്യൂട്ടി കളക്ടര്‍ അജിത് ജോണ്‍ നോട്ടിസ് നല്‍കിയത്. 

''പേരാമ്പ്രയുടെ മണ്ണില്‍ ഒരു സഹോദരിയെ സ്ഥാനാര്‍ഥിയാക്കി മുസ്ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യര്‍ ഇത് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്...''- എന്നായിരുന്നു വിവാദ അനൗണ്‍സ്മെന്റ്.

ഇത് വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നുമാണ് യു.ഡി.എഫ് ആരോപിക്കുന്നത്. അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട് നേരത്തെ പൊലിസിലും റിട്ടേണിങ് ഓഫിസര്‍ക്ക് മുമ്പാകെയും യു.ഡി.എഫ് നേരത്തെ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ അനൗണ്‍സ്മെന്റ് തന്റെ അറിവോടെയല്ലെന്നും, എല്‍.ഡി.എഫിന് ഇത്തരത്തിലുള്ള പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, അനൗണ്‍സ്‌മെന്റ് നടത്തിയതിന് പിന്നില്‍ സി.പി.എം നേതാവാണെന്ന ഗുരുതര ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. അനൗണ്‍സ്മെന്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം മൈക്ക് പെര്‍മിഷന്‍ എടുത്തതിന്റെ രേഖകള്‍ യു.ഡി.എഫ് തെളിവായി പുറത്തുവിട്ടു.

വിവാദ അനൗണ്‍സ്മെന്റ് നടത്തിയ വാഹനം എല്‍ഡിഎഫിന്റേതല്ലെന്ന് പറഞ്ഞ് സിപിഎം കൈയ്യൊഴിയുമ്പോഴും, ഇതിനെതിരെ പരാതി നല്‍കാന്‍ ഇടത് മുന്നണി തയ്യാറാവാത്തത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. വാഹനത്തിന്റെ നമ്പറും മൈക്ക് സെറ്റിന് അനുമതി വാങ്ങിയ അപേക്ഷയുടെ വിവരങ്ങളും പുറത്തുവന്നു.വിവാദ സന്ദേശം റെക്കോര്‍ഡ് ചെയ്തത് നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചാണെന്നും ഇതിന്റെ കൃത്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.ഇത്രയും വലിയ വിവാദമായിട്ടും സംഭവത്തില്‍ കേസെടുക്കാത്ത പൊലിസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി. 'മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന വ്യാജപ്രചാരണം നടത്തി വര്‍ഗീയത ഇളക്കിവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. തോല്‍വി ഭയന്നാണ് ഇത്തരത്തിലുള്ള തരംതാഴ്ന്ന നീക്കങ്ങള്‍.' നടത്തുന്നതെന്നും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പറഞ്ഞു.

1980 മുതല്‍ ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ് പേരാമ്പ്ര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22,592 വോട്ടുകള്‍ക്ക് ടി.പി. രാമകൃഷ്ണന്‍ വിജയിച്ച മണ്ഡലമാണിത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ നേടിയ 19,085 വോട്ടിന്റെ ഭൂരിപക്ഷം ഇടതുക്യാമ്പിനെ ഞെട്ടിച്ചിരുന്നു.

മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ ആറെണ്ണത്തിലും നിലവില്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം എണ്ണായിരത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം യു.ഡി.എഫിനുണ്ട്.

 

 

In connection with the announcement controversy in Perambra, the Election Commission has issued a notice to T.P. Ramakrishnan. The action follows allegations of possible violations related to election campaigning norms. Authorities are expected to review the matter further after receiving his response.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  an hour ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  an hour ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  2 hours ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  2 hours ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  3 hours ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  3 hours ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  4 hours ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  4 hours ago