HOME
DETAILS

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

  
Web Desk
April 03, 2026 | 8:41 AM

raghav-chadha-reacts-removal-rajya-sabha-deputy-leader-aap-row

ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി രാഘവ് ഛദ്ദ എം.പി. എന്തിനാണ് തന്നെ നിശബ്ദനാക്കുന്നതെന്നാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം ചോദിക്കുന്നത്. 

'പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ പൊതു വിഷയങ്ങള്‍ ഉന്നയിക്കാറുണ്ട്. പൊതു വിഷയങ്ങള്‍ ഉന്നയിക്കുന്നത് ഒരു കുറ്റകൃത്യമാണോ? ഇതുകൊണ്ട് എ.എ.പിക്ക് എന്ത് നഷ്ടമാണ് സംഭവിച്ചത. എന്തപകൊണ്ടാണ് എന്നെ നിശബ്ദനാക്കുന്നത്? '- അദ്ദേഹം ചോദിച്ചു.

രാഘവിനെ പാര്‍ട്ടിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും പകരം പഞ്ചാബില്‍നിന്നുള്ള എം.പി അശോക് മിത്തലിനെ ഡെപ്യൂട്ടി ലീഡറാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിന് ആംആദ്മി പാര്‍ട്ടി കത്തുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഛദ്ദയുടെ പ്രതികരണം.  പാര്‍ലമെന്റില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ രാഘവിന് സമയം അനുവദിക്കേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബില്‍നിന്നുള്ള എം.പിയാണ് രാഘവ് ഛദ്ദ.

 

2023 മുതല്‍ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡറാണ് 37കാരനായ രാഘവ് ഛദ്ദ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് കഴിഞ്ഞദിവസം രാഘവ് ഛദ്ദയെ പാര്‍ട്ടി നീക്കംചെയ്തിരുന്നു. കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി അത്രനല്ല ബന്ധത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ സമയത്തും രാഘവ് പ്രതികരിച്ചിരുന്നില്ല. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ചില പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

പാര്‍ട്ടി ഓഫിസില്‍ അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ സുപ്രധാന പത്രസമ്മേളനങ്ങള്‍, ഭരണകക്ഷിയായ ബി.ജെ.പിക്കെതിരേ ആംആദ്മി പാര്‍ട്ടി ജന്തര്‍ മന്ദറില്‍ നടത്തിയ 'ജനസഭ' എന്നിവയുള്‍പ്പെടെയുള്ള പ്രധാന പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഛദ്ദ വിട്ടുനിന്നിരുന്നു. എല്ലാവര്‍ക്കും അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നാണ് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിശദീകരണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ഛദ്ദ ആംആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കെജ്രിവാളിനൊപ്പമുണ്ടായിരുന്ന നേതാവാണ്. ഡല്‍ഹിയില്‍ എം.എല്‍.എയായിരുന്ന ഛദ്ദയെ അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്നതിന് പിന്നാലെ രാജ്യസഭയിലേക്ക് അയക്കുകയായിരുന്നു.

പാര്‍ട്ടിയുടെ നാഷനല്‍ ട്രഷററും രാഷ്ട്രീയകാര്യസമിതി അംഗവുമായിരുന്നു. നിലവില്‍ രാജ്യസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് പത്ത് എം.പിമാരാണുള്ളത്. ഇതില്‍ ഏഴുപേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നുമാണ്. ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ പഞ്ചാബ് ഉപചുമതലക്കാരനാണ് ഛദ്ദ.

 

Raghav Chadha has questioned his removal from the post of Deputy Leader in the Rajya Sabha, asking why he is being “silenced.” His remarks come amid an internal row within the Aam Aadmi Party (AAP), sparking discussions about leadership decisions and internal dynamics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  2 hours ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  3 hours ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  3 hours ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  4 hours ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  4 hours ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  4 hours ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  4 hours ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  5 hours ago