HOME
DETAILS

ട്രംപിന്റെ ഉപരോധം മറികടന്ന് ചൈനീസ് എണ്ണക്കപ്പല്‍; ഹോര്‍മുസ് കടലിടുക്ക് കടന്നു

  
Web Desk
April 14, 2026 | 9:26 AM

chinese tanker crosses hormuz strait defying us sanctions sparks global concern

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉപരോധം അവഗണിച്ച് ഹോര്‍മുസ് കടലിടുക്ക് കടന്ന് ചൈനീസ് എണ്ണക്കപ്പല്‍. ചൈനീസ് ഉടമസ്ഥതയിലുള്ള 'റിച്ച് സ്റ്റാറി' എന്ന ടാങ്കറാണ് യുഎസ് ഉപരോധം മറികടന്നവന് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ യാത്ര ചെയ്തതെന്നാണ് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നത്. 2023 ല്‍ ഊര്‍ജ്ജ ഉപരോധം ഒഴിവാക്കാന്‍ ടെഹ്റാനെ സഹായിച്ചുവെന്നാരോപിച്ച്  ഈ കപ്പലിനെ യു.എസ് കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. നേരത്തെ ഫുള്‍ സ്റ്റാര്‍ എന്നാണ് കപ്പല്‍ അറിയപ്പെട്ടിരുന്നത്.
 
ഹോര്‍മുസില്‍ യു.എസ് ഉപരോധം കര്‍ശനമാക്കിയ ശേഷം ഇവിടെ നിന്നും പുറത്തുകടക്കുന്ന ആദ്യ കപ്പലാണിത്. 24 മണിക്കൂറിനിടെ ഉപരോധം മറികടക്കാന്‍ കപ്പല്‍ രണ്ട് ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ ചൈനീസ് ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കറുകള്‍ കടലിടുക്കിന് സമീപം എത്തി. പിന്നീട് പിന്തിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലൊന്ന് രണ്ടാമത്തെ ശ്രമത്തില്‍ ഉപരോധം മറികടന്നെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

ഏകദേശം 2,50,000 ബാരല്‍ മെഥനോള്‍ ആണ് കപ്പലിലുള്ളതെന്നാണ് വിവരം. യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ഹംരിയ തുറമുഖത്ത് നിന്നാണ് കപ്പലില്‍ ചരക്ക് കയറ്റിയത്. ചൈനീസ് പൗരന്മാരാണ് കപ്പലിലെ ജീവനക്കാരെന്നും എല്‍.എസ്.ഇ.ജി , മറൈന്‍ ട്രാഫിക് തുടങ്ങിയ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

ചൈനീസ് കപ്പലിന്റെ ഈ നീക്കം ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കപ്പല്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 7.30നാണ് ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം തുടങ്ങിയത്. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യു.എസ് അവകാശപ്പെട്ടിരുന്നത്. 

a chinese-owned tanker named rich starry has reportedly crossed the strait of hormuz despite strict us sanctions, carrying methanol cargo and raising fresh geopolitical tensions in the region.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നഴ്‌സറികൾ ഈ ആഴ്ച തുറക്കും; സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനം നാളെ

uae
  •  2 hours ago
No Image

ഇസ്റാഈലിനെ കൈവിട്ട് ഇറ്റലി; സൈനിക, ആയുധ കരാറുകൾ റദ്ദാക്കി ജോർജിയ മെലോണി

International
  •  2 hours ago
No Image

നിങ്ങൾ അഭിമുഖത്തിൽ പരാജയപ്പെടുന്നത് ഇതുകൊണ്ടാണോ? ദുബൈയിലെ കമ്പനികൾ ഇപ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്!

uae
  •  2 hours ago
No Image

അമേരിക്കയുടെ ഭീഷണി വിലപ്പോകില്ല; തീരുവ വർധിപ്പിച്ചാൽ തിരിച്ചടി ഉറപ്പെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

International
  •  2 hours ago
No Image

യുഎഇ നഫീസ് പദ്ധതി; പുതിയ ആനുകൂല്യങ്ങളും ശമ്പള പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു

uae
  •  3 hours ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ.റാമിനെ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് മാനേജ്‌മെന്റ്

Kerala
  •  3 hours ago
No Image

സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  3 hours ago
No Image

പ്രധാനമന്ത്രിയെ ട്രംപ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നു; എപ്സ്റ്റീൻ ഫയലിൽ മോദി കുടുങ്ങുമെന്ന് രാഹുൽ ഗാന്ധി

National
  •  3 hours ago
No Image

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട; രേഖകളില്ലാത്ത 2.65 കോടി പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

അമിത ലഹരി ഉപയോഗം; മുംബൈയില്‍ സംഗീതപരിപാടിക്കിടെ രണ്ട് എം.ബി.എ വിദ്യാര്‍ഥികള്‍ മരിച്ചു

National
  •  4 hours ago