HOME
DETAILS

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

  
Web Desk
May 03, 2026 | 2:09 AM

Fuel price hike Air India cuts international services fares to increase

ന്യൂഡല്‍ഹി: ഇറാനെ യു.എസും ഇസ്‌റാഈലും ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനയും ആകാശപാതകളിലെ നിയന്ത്രണങ്ങളും കണക്കിലെടുത്ത് ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലാത്തതിനാലാണ് സര്‍വിസുകള്‍ കുറയ്ക്കുന്നതെന്ന് ജീവനക്കാര്‍ക്കയച്ച ആഭ്യന്തര സന്ദേശത്തില്‍ എയര്‍ ഇന്ത്യ സി.ഇ.ഒ കാംബെല്‍ വില്‍സണ്‍ അറിയിച്ചു. 

യുദ്ധത്തെത്തുടര്‍ന്ന് വ്യോമപാതകള്‍ അടച്ചതും ഇതുമൂലം ദീര്‍ഘദൂര പാതകള്‍ സ്വീകരിക്കേണ്ടി വന്നതും ഇന്ധനച്ചെലവ് കുത്തനെ കൂട്ടി. സാധാരണഗതിയില്‍ പ്രവര്‍ത്തനച്ചെലവിന്റെ 30 - 40 ശതമാനം വരുന്ന ഇന്ധനച്ചെലവ് ഇപ്പോള്‍ 60 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണ്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ ഭാഗികമായി സര്‍വിസുകള്‍ കുറച്ചിരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലും ഇത് തുടരും. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഇതുകൂടാതെ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയും തിരിച്ചടിയായി. വ്യോമപാത അടച്ചിട്ടതു കാരണം വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗത്തില്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടാക്കിയത്. 

പുതിയ തീരുമാനം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരെയും ജീവനക്കാരുടെ ഷെഡ്യൂളുകളെയും ബാധിക്കും. ഇന്ധനവില കുറയുകയും ആകാശപാതകളിലെ തടസ്സങ്ങള്‍ നീങ്ങുകയും ചെയ്താല്‍ സര്‍വിസുകള്‍ സാധാരണ നിലയിലാക്കുമെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ അറിയിച്ചു. 

വിമാന ഇന്ധന വില കുതിച്ചുയരുന്നത് വിമാന നിരക്കുകള്‍ ഇനിയും വര്‍ധിക്കാന്‍ കാരണമാകും. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആഭ്യന്തര സര്‍വുസുകള്‍ക്കുള്ള ഇന്ധന വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര സര്‍വിസുകള്‍ക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകള്‍ക്കുള്ള ഇന്ധന നിരക്ക് കിലോലിറ്ററിന് 1.42 ലക്ഷം രൂപ എന്ന നിലയിലേക്കാണ് ഉയര്‍ന്നത്. ഒരു വിമാനത്തിന്റെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിലക്കയറ്റം കമ്പനികളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിട്ടുണ്ട്. ഇതിനിടെ രൂപയുടെ മൂല്യം കുറഞ്ഞത് വിദേശ സര്‍വിസുകള്‍ നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ലിസ് തുകയെയും എയര്‍പോര്‍ട്ട് ചാര്‍ജുകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തത് ഇരട്ട പ്രഹാരമായി.

സമാന സാഹചര്യം തുടര്‍ന്നാല്‍ സര്‍വിസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  3 hours ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  3 hours ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  3 hours ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  4 hours ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  11 hours ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  11 hours ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  12 hours ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  12 hours ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  12 hours ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  12 hours ago