ചിട്ടയായ പ്രവർത്തനം, കൃത്യമായ പ്ലാനിങ്; ചരിത്രനേട്ടവുമായി കോൺഗ്രസ്
കോഴിക്കോട്:ചിട്ടയായ പഠനം നടത്തി കഠിനപ്രയത്‌നത്തിലൂടെ പരീക്ഷ ജയിച്ച വിദ്യാർഥിയെ പോലെ ആഹ്ലാദിക്കുകയാണ് കോൺഗ്രസ്. കൃത്യമായ പ്ലാനിങ്ങോടെയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേതാക്കളെല്ലാം ഒരേ ലക്ഷ്യത്തോടെ നീങ്ങി. ചെറിയ പിണക്കങ്ങൾ പറഞ്ഞുതീർത്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചകളിൽനിന്നു പാഠം ഉൾക്കൊണ്ട നേതൃത്വം സംഘടനാ തലത്തിൽ നടത്തിയ അഴിച്ചുപണികളും പരിഷ്‌കാരങ്ങളും വിജയക്കുതിപ്പിലേക്ക് നയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുന്നണിയുടെയും കെ.സുധാകരൻ കെ.പി.സി.സിയുടെയും നേതൃത്വം ഏറ്റെടുത്തതോടെ പാർട്ടി പ്രവർത്തകർ നിരാശയിൽ നിന്ന് മോചിതരായി. പിന്നീട് പോരാട്ട നാളുകളായിരുന്നു. പാർട്ടിക്കൊപ്പം യുവജന, വിദ്യാർഥി സംഘടനകളും സർക്കാരിനെതിരായ യുദ്ധത്തിൽ തെരുവിലിറങ്ങി.
ശിൽപശാലകളും ചിന്തൻ ശിബിരങ്ങളുമായി സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. താഴെത്തട്ടിൽ പുനഃസംഘടന പൂർത്തിയാക്കി പ്രവർത്തകരെ സജ്ജമാക്കി. ഇതിന്റെ പിൻബലത്തിലാണ് പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ, തദ്ദേശതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനും കോൺഗ്രസിനും വലിയനേട്ടം കൊയ്യാൻ കഴിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുൻപില്ലാത്ത തരത്തിൽ പ്രചാരണത്തിനിറങ്ങാൻ കോൺഗ്രസിനായി.
തദ്ദേശ വിജയത്തിന്റെ ആവേശം ചേർന്നുപോകാതെ നിയമസഭാ തെരഞ്ഞെടുപ്പിലും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും വലിയ പ്രശ്നങ്ങളില്ലാതെ നിർവഹിച്ചു മുന്നോട്ടുപോകാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. ബൂത്ത് പ്രസിഡന്റുമാരെ കെ.പി.സി.സിയിൽ നിന്ന് നേരിട്ട് വിളിച്ച് കാര്യങ്ങൾ വിലയിരുത്തുന്നതിലേക്ക് സംഘടനാ സംവിധാനം മെച്ചപ്പെട്ടു.
Through well-organized efforts and strategic planning, the Congress party has accomplished a major historic milestone. This achievement highlights the effectiveness of their systematic approach and dedicated groundwork.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."