തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധം; 10 ദിവസത്തെ സമയപരിധി നിശ്ചയിച്ച് സഊദി അറേബ്യ | Hajj 2026
റിയാദ്: ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് ചുരുങ്ങിയത് 10 ദിവസം മുമ്പെങ്കിലും വാക്സിനേഷനുകൾ എടുത്തിരിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള ആദ്യ പ്രതിരോധ മാർഗമാണിതെന്നും മന്ത്രാലയം ഓർമപ്പെടുത്തി. തലച്ചോറിനെ ബാധിക്കുന്ന പനി തടയാനായി മെനിഞ്ചൈറ്റിസ്, കോവിഡ് വ്യാപനം തടയാൻ കോവിഡ്-19, സാധാരണ പനിയിൽ നിന്നും സംരക്ഷണം നൽകാനായി സീസണൽ ഇൻഫ്ലുവൻസ തുടങ്ങിയവയാണ് മന്ത്രാലയം നിർദേശിച്ചിട്ടുള്ള പ്രധാന വാക്സിനുകൾ.
ജനത്തിരക്ക് പരിഗണിച്ച് രോഗ വ്യാപനം തടയാൻ വാക്സിനുകൾ നിർബന്ധമായും സ്വീകരിക്കണം. സഊദിലുള്ളവർക്ക് 'സീഹത്തി' ആപ്പ് വഴി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്ത് വാക്സിനുകൾ സ്വീകരിക്കാവുന്നതാണ്. പരിശോധനയ്ക്ക് ശേഷം ഈ വാക്സിനുകൾ ഒറ്റയ്ക്കോ ഒന്നിച്ചോ തീർഥാടകർക്ക് സ്വീകരിക്കാവുന്നതാണ്. ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് ഈ വാക്സിനുകൾ സുരക്ഷിതമാണ്. എല്ലാ വാക്സിനുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് മന്ത്രാലയം ഉറപ്പുനൽകി. തീർഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കാനാണ് ആരോഗ്യ മന്ത്രാലയം ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത്.
The Saudi Ministry of Health has mandated that all Hajj pilgrims complete their required vaccinations at least 10 days before the start of the season. To ensure a safe and healthy pilgrimage, the ministry recommends vaccines for meningococcal meningitis, COVID-19, and seasonal influenza. These immunizations, which are safe for all groups including pregnant women, can be booked through the Sehhaty app to help prevent the spread of infections during high-density rituals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."