'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. ജനങ്ങൾക്ക് ഇനിയും രാഷ്ട്രീയ അവബോധം ഉണ്ടായിട്ടില്ലെന്നും സമൂഹം ഇപ്പോഴും ആരാധനാ സംസ്കാരത്തിന് (Fan Culture) പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു. എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കാമരാജ് പോലും തോറ്റിട്ടുണ്ട്
തമിഴ് രാഷ്ട്രീയത്തിലെ ഇതിഹാസ നേതാവ് കെ. കാമരാജിനെ ഉദാഹരിച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. "ഇതിഹാസ നേതാവായിരുന്ന കെ. കാമരാജ് പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അവബോധമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് എപ്പോഴും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. ആ സാഹചര്യം തുടരുക തന്നെ ചെയ്യും," പ്രകാശ് രാജ് കുറിച്ചു. ആരാധനാ സംസ്കാരത്തിന് ജനങ്ങൾ പ്രാധാന്യം നൽകുന്നതാണ് വിജയ്‌യുടെ വിജയത്തിന് പിന്നിലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
സൈബർ പോര് മുറുകുന്നു
Tamilnadu Elections வணக்கம் தமிழ்நாடு.. காமராஜர் தோற்றார். மு. க. ஸ்டாலின் தோற்றிருக்கிறார். சமூகம் ரசிகர் மயமாகி இருக்கிறது. அரசியல் மயமாகவில்லை என்பது நிரூபணமாகிறது. அரசியல் விழிப்புணர்வு செய்பவர்களின் பணி என்பது எப்போதும் எதிர்க்கட்சி…
— Prakash Raj (@prakashraaj) May 4, 2026
വിജയിച്ച സ്ഥാനാർഥികൾക്ക് ജനങ്ങളെ മികച്ച രീതിയിൽ സേവിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിക്കുന്നുണ്ടെങ്കിലും, പോസ്റ്റിന് താഴെ വിജയ് ആരാധകർ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. 'കർണാടകയിൽ താമസിക്കുന്ന തമിഴനല്ലാത്ത നിങ്ങളെന്തിനാണ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇടപെടുന്നത്?' എന്നാണ് ഒരാളുടെ ചോദ്യം. എന്നാൽ പ്രകാശ് രാജിന്റെ നിലപാടിനെ പിന്തുണച്ചും രാഷ്ട്രീയ നിരീക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.


'ജനനായകനി'ലെ തർക്കം
വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിൽ പ്രകാശ് രാജും ഒരു പ്രധാന വേഷം ചെയ്തിരുന്നു. നേരത്തെ ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രകാശ് രാജ് ശക്തമായി രംഗത്തുവന്നിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയ് കൈവരിച്ച ഈ വലിയ നേട്ടത്തെ ജനാധിപത്യപരമായി അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രകാശ് രാജ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."