ശുചിമുറികൾ മുതൽ സെൻട്രൽ കിച്ചൺ വരെ; മക്കയിൽ അത്യാധുനിക സൗകര്യങ്ങളുമായി കിദാന
മക്ക: ഹജ്ജ് തീർഥാടകർക്ക് മികച്ച സൗകര്യങ്ങളൊരുക്കാൻ മക്കയിലെ പുണ്യസ്ഥലങ്ങളുടെ വികസനച്ചുമതലയുള്ള കിദാന കമ്പനി ഒരുക്കങ്ങൾ പൂർത്തിയാക്കി. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലൊരുക്കിയ 1.7 ലക്ഷത്തിലേറെ സൗകര്യങ്ങളാണ് കമ്പനി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് പുണ്യസ്ഥലങ്ങളിൽ ഇവർ ഒരുക്കിയിരിക്കുന്നത്. ജമരാത്ത് കോംപ്ലക്സിലെ 74 എസ്‌കലേറ്ററുകളും 340 എസ്‌കലേറ്ററുകളും പ്രവർത്തനസജ്ജമാക്കിയതോടെ തീർഥാടകർക്ക് വലിയൊരു ആശ്വാസമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
74,000ത്തിലധികം ലൈറ്റിങ് യൂനിറ്റുകളും ചൂടിൽ നിന്ന് രക്ഷനേടാൻ 456 കൂളിങ് എയർ കണ്ടീഷനിങ് യൂനിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 35 ലക്ഷം ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന താമസസൗകര്യത്തിൽ 45,000ത്തിലധികം കൂടാരങ്ങളും 46 സെൻട്രൽ കിച്ചണുകളും സജ്ജമാക്കിയിട്ടുണ്ട്. 3,400ലധികം സ്ഥിരം ശുചിമുറി സമുച്ചയങ്ങളും 212 മൊബൈൽ യൂനിറ്റുകളും ശുചീകരണ പ്രവർത്തനങ്ങൾക്കായി 2,500ലധികം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
അടിയന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനായി 195 ഫീൽഡ് മെയിന്റനൻസ് സെന്ററുകളും തയ്യാറാണ്. തീർഥാടകരുടെ സുരക്ഷയ്ക്കും സേവന നിലവാരത്തിനും മുൻഗണന നൽകുന്ന അത്യാധുനിക സംവിധാനമാണ് ഈ വർഷം ഒരുക്കിയിട്ടുള്ളതെന്ന് കിദാന ഡെവലപ്‌മെന്റ് കമ്പനി വ്യക്തമാക്കി.
Kidana Development Company has finalized extensive preparations across the holy sites of Mina, Arafat, and Muzdalifah to serve Hajj pilgrims. The upgrades include over 400 escalators at the Jamarat complex, 45,000 tents, and 456 cooling units to combat the heat. With 195 field maintenance centers and over 2,500 cleaning staff, Kidana is ensuring the highest standards of safety and comfort for millions of worshippers this year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."