അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികളുമായി എ.ഐ.സി.സി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ആരുടെയും പേര് നിര്‍ദേശിക്കില്ലെന്നാണ് ആര്‍എസ്പി നിലപാട്. സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
മുസ് ലിം ലീഗിന്റെ അഭിപ്രായം അറിയിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതല്‍ തുറന്നുപറയാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ല. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും, അതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യം മാധ്യമങ്ങളോട് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരുടെയും പേര് നിര്‍ദേശിക്കില്ലെന്നാണ് ആര്‍എസ്പിയുടെ നിലപാടെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും, ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന ആളെ പാര്‍ട്ടി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവികാരം കണക്കിലെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എത്രയും വേഗം തീരുമാനം വേണം. സിറ്റിങ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും പി.ജെ ജോസഫ് പറഞ്ഞു.
അതേസമയം ഘടകക്ഷികളുമായും, എംഎല്‍എമാരുമായും നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതായി എ.ഐ.സി.സി നിരീക്ഷകര്‍ പറഞ്ഞു. ഇന്ന് രാത്രിയോ, നാളെ രാവിലെയോ എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് കൈമാറും. വൈകാതെ തീരുമാനമെടുക്കുമെന്നും അജയ് മാക്കന്‍ അറിയിച്ചു.
The Kerala Congress stated that a sitting MLA should become the Chief Minister. The RSP said it would support the decision taken by the party high command, while P. K. Kunhalikutty said that his opinion had already been conveyed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."