കുവൈത്ത് വിമാനത്താവള വികസനം; പുതിയ ടെർമിനലിന്റെ അവസാനഘട്ട കരാർ ഒപ്പിട്ടു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ പദ്ധതിയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി കുവൈത്ത് സർക്കാർ തുർക്കി നിർമാണ കമ്പനിയായ ലിമാക് ഹോൾഡിംഗുമായി കരാറിൽ ഒപ്പിട്ടു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ്. പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കി രാജ്യത്തെ വ്യോമഗതാഗത മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്, പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ എന്നിവരടക്കം നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിന്റെ ഭാവി വികസനപദ്ധതികൾക്ക് പിന്തുണയേകുകയാണ് ലക്ഷ്യം. പുതിയ ടെർമിനലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ ശേഷി ഗണ്യമായി വർധിക്കാനും കാർഗോ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ശക്തിപ്പെടാനും വഴിയൊരുക്കും. വ്യാപാരം, ടൂറിസം, നിക്ഷേപം എന്നീ മേഖലയിൽ വമ്പിച്ച മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിദേശ നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവ ആകർഷിക്കാനും വഴിയൊരുക്കും. കുവൈത്തിന്റെ സിവിൽ ഏവിയേഷൻ മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലായിട്ടാണ് ടി2 ടെർമിനൽ പദ്ധതിയെ രാജ്യം കാണുന്നത്.
Kuwait has signed final-phase contracts with Turkish firm Limak Holding to complete the new Passenger Terminal (T2) at Kuwait International Airport. Witnessed by Prime Minister Sheikh Ahmad Abdullah Al-Ahmad Al-Sabah, this strategic project aims to modernize the country’s aviation infrastructure, significantly increasing passenger capacity and strengthening Kuwait's position as a regional logistics and tourism hub.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."