ട്രംപിനു നേരെ വെടിയുതിർത്ത പ്രതിയെ കുറ്റവിമുക്തനാക്കി
വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമ പ്രവർത്തകർക്കുള്ള അത്താഴ വിരുന്നിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു നേരെയുള്ള വധശ്രമത്തിലെ പ്രതി നിരപരാധിയെന്ന് കോടതി. നാസ ഫെല്ലോഷിപ്പ് ജേതാവ് കാലിഫോർണിയ സ്വദേശി കോൾ അലെ (31) നെതിരേയാണ് ട്രംപിനു നേരെ വെടിവച്ചെന്നാരോപിച്ച് പൊലിസ് അറസ്റ്റു ചെയ്തത്.
പ്രസിഡന്റിനു നേരെയുള്ള വധശ്രമം, ഫെഡറൽ ഓഫിസർക്കു നേരെയുള്ള വധശ്രമം എന്നിവയായിരുന്നു ഇയാൾക്കെതിരേ ചുമത്തിയ കുറ്റം. വാഷിങ്ടൺ ഫെഡറൽ കോടതിയിലായിരുന്നു ഇയാളെ ആദ്യം ഹാജരാക്കിയിരുന്നത്.
വിരുന്നു നടന്ന ഹോട്ടലിന്റെ ചെക്ക്‌പോയിന്റിൽ യു.എസ് സീക്രട്ട് സർവിസ് ഏജന്റുമാർക്കു എതിരേ വെടിവച്ചെന്നും പിന്നീട് ട്രംപിനു നേരെ വെടിവച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതി കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്നു തെളിയിക്കാൻ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ലെന്ന് യു.എസ് ജില്ലാ ജഡ്ജ് ട്രെവോർ മാക്ഫാഡൻ ചൂണ്ടിക്കാട്ടി.ഏപ്രിൽ 25 ന് വിരുന്നിനിടെയായിരുന്നു ആക്രമണം.
As of May 2026, there are no credible reports of an accused person being acquitted (found not guilty) for shooting at Donald Trump. In fact, major cases have resulted in convictions or are currently in the trial phase.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."