HOME
DETAILS

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

  
Web Desk
May 18, 2026 | 4:52 PM

model trafficking case womens arrested in kochi

കൊച്ചി: കേരളത്തിൽ നിന്നും പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി വേശാവൃത്തിക്ക് നിർബന്ധിക്കുന്ന വൻ മനുഷ്യക്കടത്ത് റാക്കറ്റിലെ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിൽ. തൃശൂർ സ്വദേശിനി സിന്ധു, ആലപ്പുഴ സ്വദേശിനി അലീന എന്നിവരെയാണ് മരട് പൊലിസ് അറസ്റ്റ് ചെയ്തത്. ദുബൈയിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയായ മലയാളി പെൺകുട്ടിയുടെ പരാതിയിലാണ് പൊലിസിന്റെ നിർണായക നടപടി. മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ ഇവർ വിദേശത്തേക്ക് കടത്തിയിരുന്നത്.

മോഡലിങ് രംഗത്ത് മികച്ച അവസരങ്ങളും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ ദുബൈയിൽ എത്തിച്ചത്. വിദേശത്ത് എത്തിച്ച ശേഷം പെൺകുട്ടിക്ക് ബലമായി മയക്കുമരുന്ന് നൽകുകയും, തുടർന്ന് നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ദുബൈയിൽ വച്ച് നിരവധി പേർക്ക് കാഴ്ചവെച്ചതായാണ് പരാതി.

കേവലം രണ്ട് പേരിലൊതുങ്ങുന്നതല്ല ഈ റാക്കറ്റ്. വൻ ശൃംഖല തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം, നിലവിൽ മൂന്ന് പരാതികൾ ലഭിച്ചതായും എന്ന് മരട് പൊലിസ് വ്യക്തമാക്കി

അറസ്റ്റിലായവരിൽ അലീന എന്ന യുവതി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ പ്രമുഖ ബാറിലുണ്ടായ ഗുണ്ടാസംഘർഷത്തിലും ഇവർ പങ്കാളിയായിരുന്നു. കൊച്ചിയിലെ ലഹരി-ഗുണ്ടാ മാഫിയകളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

യുവതികളുടെ അറസ്റ്റോടെ സമാന രീതിയിൽ തട്ടിപ്പിനിരയായ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി പൊലിസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. കേസിൽ ലഹരി-മനുഷ്യക്കടത്ത് റാക്കറ്റിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലിസ്.

 

the kochi police have arrested two women, sindhu and aleena, for operating a major human trafficking racket under the guise of modeling assignments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 hours ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 hours ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 hours ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  4 hours ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  4 hours ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  4 hours ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  4 hours ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  4 hours ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  4 hours ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  4 hours ago