ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും
കൊച്ചി: കേരളത്തെ നടുക്കിയ ആലുവയിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷാവിധി. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ പ്രതി ക്രിസ്റ്റിൽ രാജിന് (സുകുമാരൻ) പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി രണ്ട് ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവും വിധിച്ചു. ആലുവ ഈസ്റ്റ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിർണ്ണായക വിധി.
2023 സെപ്റ്റംബർ ഏഴിനായിരുന്നു നാടിനെ ഒന്നടങ്കം ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ പ്രതി ക്രിസ്റ്റിൽ രാജ് രാത്രിയിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസിയാണ് പ്രതി പെൺകുട്ടിയുമായി പോകുന്നത് കണ്ടത്. ഇയാൾ ഉടൻ തന്നെ മറ്റ് അയൽക്കാരെ വിവരമറിയിക്കുകയും നാട്ടുകാർ ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ചോരയൊലിപ്പിക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലിസ് ഊർജ്ജിത തിരച്ചിൽ നടത്തി. ഒടുവിൽ പെരിയാറിന്റെ തീരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലിസ് വളഞ്ഞു. രക്ഷപ്പെടാനായി പ്രതി പുഴയിലേക്ക് ചാടിയെങ്കിലും, നീന്തൽ വിദഗ്ധരായ രണ്ട് നാട്ടുകാർ പുഴയിലേക്ക് എടുത്തുചാടി സാഹസികമായി ഇയാളെ പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു.
മുൻപും നിരവധി പോക്സോ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ക്രിസ്റ്റിൽ രാജ് ഒരു സ്ഥിരം കുറ്റവാളിയാണ്. മുൻപ് ഇയാൾക്കെതിരെ പൊലിസ് 'കാപ്പ' (KAAPA) ചുമത്തിയിട്ടുണ്ടായിരുന്നു.
In a landmark verdict, the Perumbavoor Fast Track POCSO Court has sentenced the convict, Christil Raj, to two double life imprisonments and an additional 35 years of rigorous imprisonment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."