നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു
വടകര: സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം കുട്ടിയാണ് (70) മരണപ്പെട്ടത്. കോഴിക്കോട് കോൺഗ്രസ് ഡിസിസി സെക്രട്ടറിയും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിലുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളോ അതിജീവനത്തിനായുള്ള സഹായമോ ആവശ്യമുള്ളവർ സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെടുക. സഹായം സൗജന്യവും 24 മണിക്കൂറും ലഭ്യവുമാണ്.
An elderly man from Vadakara, Kozhikode, died after setting himself on fire at the residence of a local Congress leader who is also the director of a labor service society. The victim, identified as Ibrahim Kutty, took the drastic step after the society allegedly failed to return his deposited money. He sustained over 70% burns and passed away while undergoing treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."