HOME
DETAILS

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

  
June 02, 2026 | 2:24 AM

Indian Worker Seeks Urgent Rescue After Alleging Severe Abuse in Oman

മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ ചൂഷണത്തിനും കടുത്ത ശാരീരിക പീഡനങ്ങള്‍ക്കും ഇരയായതായി ഇന്ത്യക്കാരനായ പ്രവാസി യുവാവ്. വിശാഖപട്ടണം സ്വദേശിയായ പെലൂരി ഹേമന്ത് കുമാറാണ് ദുരിതക്കയത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് 2026 ജനുവരിയിലാണ് ഏജന്റ് വഴി ഹേമന്ത് ഒമാനിലെത്തുന്നത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ പറഞ്ഞ ജോലിയല്ല ലഭിച്ചത്. കടുത്ത ജോലിഭാരമുള്ള മറ്റൊരു ഭക്ഷണശാലയിലാണ് യുവാവിനെ നിയോഗിച്ചത്. ഒമാനിലെത്തിയ ഉടന്‍ തന്നെ തൊഴിലുടമ ഹേമന്തിന്റെ പാസ്‌പോര്‍ട്ട് വാങ്ങി വെക്കുകയും ചെയ്തു. പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ നല്‍കിയില്ല.

കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് യുവാവിന്റെ ആരോഗ്യനില വഷളായി. എന്നാല്‍ ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ പോലും കമ്പനി അധികൃതര്‍ തയ്യാറായില്ലെന്ന് ഹേമന്ത് പറയുന്നു. പറഞ്ഞിരുന്ന ജോലിയല്ലാതെ മറ്റ് പല പണികളും ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെയാണ് തന്നെ ക്രൂരമായ ശാരീരിക മര്‍ദനത്തിന് ഇരയാക്കിയതെന്ന് പുറംഭാഗത്ത് കടുത്ത പൊള്ളലേറ്റ പാടുകളോടെ ഹേമന്ത് വെളിപ്പെടുത്തി.

ദുരിതം സഹിക്കാനാവാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലി രാജിവെക്കാന്‍ ശ്രമിച്ചെങ്കിലും കമ്പനി അതിന് അനുവദിക്കാതെ മനഃപൂര്‍വം വൈകിപ്പിച്ചു. ഒടുവില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയത്തില്‍ ഹേമന്ത് പരാതി നല്‍കി. ഈ പരാതിയില്‍ ഇപ്പോഴും ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ, അര്‍ഹതപ്പെട്ട ശമ്പളം പോലും നല്‍കാതെ യുവാവിനെ കമ്പനിയുടെ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ടു.

നിലവില്‍ മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ച് സഹായം തേടിയിരിക്കുകയാണ് ഹേമന്ത്. എംബസി അധികൃതരില്‍ നിന്ന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും, കുടിശ്ശിക തുക ഈടാക്കാനും പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാനും ഔദ്യോഗിക തലത്തില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് യുവാവിന്റെ അഭ്യര്‍ത്ഥന. കേസില്‍ അനുകൂലമായ വിധി സമ്പാദിച്ച് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഹേമന്ത്.

 

English summary : An Indian migrant worker from Andhra Pradesh has appealed for urgent government intervention after allegedly facing severe workplace abuse, physical assault, and exploitation in Oman.

The victim, Peluri Hemanth Kumar from Visakhapatnam, traveled to Oman in January 2026. He had been promised a waiter's position at a restaurant by a recruitment agent. However, upon arrival, he was deployed to a different food outlet under grueling working conditions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ ഏകജാലകം: അപേക്ഷ നാളെ അവസാനിക്കും 

Kerala
  •  3 hours ago
No Image

കൊച്ചിയില്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കമന്റടിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം, യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  3 hours ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  3 hours ago
No Image

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

Kerala
  •  3 hours ago
No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  3 hours ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  4 hours ago