സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളോട് പെരുമാറുന്ന രീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനും പരിഹാര നടപടികൾ നിർദേശിക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു.
മെഡിക്കൽ വിദ്യാർഥികളിൽ നിന്നുള്ള പരാതികൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച്, മെഡിക്കൽ വിദ്യാർഥികളോട് കോളജുകളിലെ സ്റ്റാഫുകളും, പി.ജി വിദ്യാർഥികൾ പോലും പലപ്പോഴും വളരെ ക്രൂരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ കാരണം പലരും അത് വെളിപ്പെടുത്തുന്നില്ല. എന്താണ് സംഭവിക്കുന്നതെന്നും പരിഹാര നടപടികൾ ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി ഒരു കമ്മിറ്റി രൂപീകരിച്ച് രഹസ്യ റിപ്പോർട്ടുകൾ നേടേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഡെന്റൽ അനാട്ടമി വിഭാഗം മുൻ മേധാവി ഡോ. എം. കോദണ്ഡ റാം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. നേരത്തെ, തലശ്ശേരി സെഷൻസ് കോടതി റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
The Kerala High Court has directed the state government to set up a special committee to address and look into the behavior and treatment meted out to medical students in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."