ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് മാളവ്യ നഗറിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 21 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. മാളവ്യ നഗറിലെ ബഹുനില മന്ദിരത്തിൽ പ്രവർത്തിക്കുന്ന ലെമൺ ഗ്രീൻ റസ്റ്റോറന്റിലാണ് അപകടം സംഭവിച്ചത്.
രാവിലെ 8.50-ഓടെയാണ് റസ്റ്ററന്റിൽ തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ, ഒരു മണിക്കൂറോളം വൈകി 9.45-ഓടെ മാത്രമാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതർ വ്യക്തമാക്കി.
വിവരമറിഞ്ഞയുടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള ആദ്യസംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
"തീ നിയന്ത്രണവിധേയമാക്കിയ ശേഷം റസ്റ്ററന്റിനകത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മറ്റുള്ളവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്." എന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. മരിച്ചവരിൽ അധികവും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണെന്ന് ആംആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതി പ്രതികരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
ഷോർട്ട് സർക്യൂട്ടാണോ അതോ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ഡൽഹി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A massive fire broke out at a hotel in Delhi, leaving at least 10 people dead. Rescue operations are underway, and several individuals have been safely evacuated while firefighters work to control the blaze. Delhi hotel fire. Delhi hotel fire rescue. delhi hotel fire: 10 dead, several rescued as firefighting continues
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."