ബംഗളൂരു സ്‌ഫോടന കേസ്: കുറ്റം തെളിഞ്ഞാൽ 3 വർഷം ശിക്ഷ, വിചാരണത്തടവുകാരനായി അബ്ദുൽ ഖാദർ ജയിലിൽ ഒടുക്കിയത് 17 വർഷം
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസിൽ 17 വർഷക്കാലമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന കുടക് സ്വദേശി അബ്ദുൽ ഖാദർ കഴിഞ്ഞ ദിവസമാണ് (64) ജയിലിൽ മരിച്ചത്. പ്രമേഹരോഗം മൂർച്ഛിച്ച് ഹൃദയസ്തംഭനം മൂലമാണ് മരണം.
പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയടക്കം 32 പേരെ പ്രതി ചേർത്ത കേസിൽ 29ാം പ്രതിയാണ് അബ്ദുൽ ഖാദർ. നിലവിലുള്ള പ്രതിപ്പട്ടികയിൽ ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുമായിരുന്ന കുറ്റാരോപിതനും ഖാദർ ആണ്. പൊലിസ് ആരോപിക്കപ്പെട്ട കുറ്റം ഏകപക്ഷീയമായി തെളിഞ്ഞാൽ പോലും മൂന്നുവർഷം മാത്രം ശിക്ഷയേ ലഭിക്കുമായിരുന്നുള്ളൂ. ആറു തവണ പ്രത്യേക കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും അതെല്ലാം തള്ളിയതോടെയാണ് ജയിൽവാസം 17 വർഷം നീണ്ടത്.
നേരത്തെ പ്രമേഹംകൂടിയത് മൂലം കാലിലുണ്ടായ മുറിവ് ഉണങ്ങാതിരുന്നതോടെ കാൽവിരലുകൾ മുറിച്ചുമാറ്റിയിരുന്നു. കൂടാതെ വൃക്കകൾ തകരാറിലായതിനൊപ്പം ഉയർന്ന രക്തസമ്മർദ്ദവും മറ്റ് അനുബന്ധ രോഗങ്ങളും പിടിപെടുകയും ചെയ്തിരുന്നു. അദ്ദേഹം നൽകിയ ഹരജിയിൽ ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ജയിലധികൃതർക്ക് കോടതി നിർദേശം നൽകി. എന്നാൽ കൃത്യമായ പരിചരണമോ ചികിത്സയോ ലഭിച്ചിരുല്ലെന്ന് പരാതിയുണ്ട്. മയ്യിത്ത് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
bengaluru blast case: abdul khader, an undertrial prisoner, spent 17 years in jail for a crime that carries a maximum punishment of only 3 years if proven guilty. this highlights a severe delay in the judicial process, where his time spent behind bars during the trial far exceeded the actual legal sentence for the alleged offense.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."