എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും
കൊച്ചി: എൻ.സി.പി (ശരത് പവാർ) സംസ്ഥാന ഘടകത്തിൽ പിളർപ്പ് പൂർത്തിയായി. സി.പി.എം പിന്തുണയോടെ എൻ.സി.പി സെക്കുലർ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് എൻ.സി.പി (എസ്.പി)യിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് തോമസ് കെ തോമസിനെ നീക്കി പി.എം സുരേഷ് ബാബുവിനെ നിയമിച്ചതോടെ തോമസിൻ്റെയും മുൻമന്ത്രി ശശീന്ദ്രന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി ചാക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗം കൊച്ചിയിൽ സ്ഥാപനകദിനസമ്മേളനം നടത്തി പുതിയ പ്രസിഡന്റിനെ അവരോധിച്ചിരുന്നു. തുടർന്ന് പാർട്ടിക്കുള്ളിലെ ചാക്കോ വിരുദ്ധ പക്ഷം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി ഷൺമുഖദാസ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയാണ്.
കൊച്ചിയിലെ സംസ്ഥാന കൺവെൻഷൻ ബഹിഷ്‌കരിച്ച എ.കെ ശശീന്ദ്രൻ - തോമസ് കെ തോമസ് പക്ഷത്തിന്റെ ആദ്യ ഔദ്യോഗിക ഒത്തുചേരലാണ് 28ന് കോഴിക്കോട് സി.പി.എം ജില്ലാകമ്മിറ്റിയുടെ കീഴിലുള്ള എ.കെ.ജി സെന്റർ ഓഡിറ്റോറിയത്തിൽ ചേരുന്നത്. വൈകിട്ട് മൂന്നിന് നടക്കുന്ന അനുസ്മരണസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു.
Following a split within the NCP(SP), a new political party is set to be formed in Kerala with the official backing and support of the CPM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."