തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം
വാന്‍കോവര്‍: ഫിഫ ലോകകപ്പില്‍ ജയത്തുടക്കവുമായി ആസ്‌ത്രേലിയ. ഗ്രൂപ്പ് ഡിയില്‍ തുര്‍ക്കിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ഓസീസ് ലോകകപ്പില്‍ വരവറിയിച്ചത്.
മത്സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഖത്തര്‍ ബഹുദൂരം മുന്നില്‍ നിന്നെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെയും പ്രതിരോധപ്പിഴവ് മുതലെടുത്തുമായിരുന്നു ആസ്‌ത്രേലിയ തുര്‍ക്കി വല രണ്ടുതവണ കുലുക്കിയത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ ഇറന്‍കുണ്ടയാണ് ആസ്‌ത്രേലിയയുടെ ആദ്യ ഗോള്‍ നേടിയത്.
രണ്ടാം ഗോള്‍ 75ാം മിനുട്ടില്‍ കോണോര്‍ മെറ്റ്കാല്‍ഫെയും സ്വന്തമാക്കി.
മത്സരത്തില്‍ 63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച തുര്‍ക്കി 28 ഷോട്ടുകളാണ് പായിച്ചത്. അതില്‍ 7 എണ്ണം ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. ആസ്‌ത്രേലിയ എട്ട് ഷോട്ടുകള്‍ പായിച്ചപ്പോള്‍ നാലെണ്ണമാണ് ഓണ്‍ ടാര്‍ഗറ്റിലുള്ളത്. ജയത്തോടെ ഗ്രൂപ്പ് ഡിയല്‍ ആസ്‌ത്രേലിയ യു.എസ്.എക്ക് പിന്നില്‍ രണ്ടാമതായി. ഇരു ടീമിനും മൂന്ന് വീതം പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് യു.എസ്.എ മുന്നിട്ട് നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."