കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം
തിരുവനന്തപുരം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് സർക്കാർ വാഗ്ദാനം ചെയ്ത അടിയന്തര ചികിത്സാസഹായം ലഭിച്ചില്ലെന്ന് പരാതി. അപകടത്തിൽപ്പെട്ട 13 വയസുകാരൻ കൗശലിന്റെ കുടുംബമാണ് സർക്കാരിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്വകാര്യ ആശുപത്രിയിലെ ഭാരിച്ച ചികിത്സാച്ചെലവ് താങ്ങാനാകാതെ വന്നതോടെ, അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ ഐ.സി.യുവിൽ തീവ്രപരിചരണത്തിലാണ് കൗശൽ. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി മാത്രം ഇതിനകം അഞ്ച് ലക്ഷത്തോളം രൂപയാണ് ഈ കുടുംബത്തിന് ചിലവായത്.
കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി നാളെ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരും. ഇതിന് ശേഷമായിരിക്കും തുടർചികിത്സകൾ നിശ്ചയിക്കുക.
സർക്കാർ പ്രഖ്യാപിച്ച സഹായം യഥാസമയം ലഭിക്കാത്തതാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് സഹായം ലഭ്യമാക്കണം എന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു
അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച ധനസഹായം വൈകുന്നതിലൂടെ ഒരു കുടുംബം മുഴുവൻ വലിയ മാനസിക-സാമ്പത്തിക ബുദ്ധിമുട്ടിലാണ്. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
The family of Kaushal, who was severely injured in the Kottarakkara tipper truck accident, has filed a formal complaint against the government. They allege that the financial emergency assistance promised by the authorities following the incident has not yet been delivered, leaving the family struggling to cover rising medical expenses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."