ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു
കാഠ്മണ്ഡു: ഒറ്റയാന്റെ ആക്രമണം ഭയന്ന് 15 കിലോമീറ്റര്‍ അകലെ താമസം മാറിയ കുടുംബത്തെ 14 വര്‍ഷത്തിന് ശേഷം വീണ്ടും തേടിയെത്തി അതേ കാട്ടാന. നേപ്പാളില്‍ നടന്ന ദാരുണ സംഭവത്തില്‍ 25കാരിയായ അഷിക ബോട്ടേയും നാലുവയസ്സുകാരനായ മകന്‍ ഭരത് ബോട്ടേയും കൊല്ലപ്പെട്ടു. ഇതോടെ ഒരേ ഒറ്റയാന്റെ ആക്രമണത്തില്‍ ഈ കുടുംബത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
2012 ഡിസംബറിലാണ് ചിട്വാന്‍ ദേശീയോദ്യാനത്തിന് സമീപം താമസിച്ചിരുന്ന ശനിചര ബോട്ടേയുടെ കുടുംബത്തെ 'ദുര്‍ബെ' എന്ന കാട്ടാന ആദ്യമായി ആക്രമിച്ചത്. അന്ന് ശനിചര ബോട്ടേയുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബം രാപ്തി നദി കടന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ജഗത്പൂരിലേക്ക് താമസം മാറ്റി.
വര്‍ഷങ്ങളായി കാട്ടാന ശല്യമില്ലാതിരുന്ന പ്രദേശത്തേക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുര്‍ബെ എത്തിയത്. ഇത്തവണ ശനിചര ബോട്ടേയുടെ മരുമകളായ അഷിക ബോട്ടേയെയും പേരക്കുട്ടിയായ ഭരത് ബോട്ടേയെയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രധാന നദി മുറിച്ചുകടന്ന് കാട്ടാന എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇനി എവിടേക്കാണ് രക്ഷപ്പെടേണ്ടതെന്ന് അറിയില്ലെന്നും ശനിചര ബോട്ടേ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
2010 മുതല്‍ മാത്രം 25 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുള്ള ദുര്‍ബെ നേപ്പാളിലെ ഏറ്റവും അപകടകാരികളായ ഒറ്റയാന്മാരില്‍ ഒന്നാണ്. ശല്യം കുറയ്ക്കാനായി 2016ല്‍ പിടികൂടി ട്രാക്കിംഗ് കോളര്‍ ഘടിപ്പിച്ചെങ്കിലും, 2020ലും 2023ലും കോളര്‍ പുതുക്കിയ ശേഷവും കാട്ടാന ജനവാസ മേഖലകളില്‍ പതിവായി എത്തുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
The same wild elephant that had driven a family to move 15 km away out of fear of its attack, returned to find them again after 14 years. In the tragic incident in Nepal, 25-year-old Ashika Bote and her 4-year-old son Bharat Bote were killed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."