മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചു; വടകരയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
വടകര: അറ്റകുറ്റപ്പണിക്കായി മുൻകൂർ മുന്നറിയിപ്പില്ലാതെ ദേശീയപാതയിലെ സർവിസ് റോഡ് അടച്ചതിനെ തുടർന്ന് വടകര നഗരവും പരിസരപ്രദേശങ്ങളും കടുത്ത ഗതാഗതക്കുരുക്കിൽ. തിങ്കളാഴ്ച രാവിലെ ഏഴുമണി മുതൽ പുതിയ ബസ് സ്റ്റാൻഡ് ലിങ്ക് റോഡ് ജംഗ്ഷൻ വരെയുള്ള സർവിസ് റോഡാണ് കരാർ കമ്പനി അധികൃതർ അടച്ച് പണി ആരംഭിച്ചത്.
ഇത് ഓഫീസുകളിലേക്കും സ്കൂൾ-കോളേജുകളിലേക്കും പോകുന്ന ജീവനക്കാരെയും വിദ്യാർത്ഥികളെയും തൊഴിലാളികളെയും ദുരിതത്തിലാക്കി. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങളും ബസുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു.
കുരുക്ക് കരിമ്പനപ്പാലം വരെ കിലോമീറ്ററുകളോളം നീണ്ടുനിന്നു. കരിമ്പനപ്പാലത്തുനിന്ന് എടോടി വഴി പഴയ ബസ് സ്റ്റാൻഡിലൂടെ കണ്ണൂർ ഭാഗത്തേക്ക് പോകാൻ വാഹനങ്ങൾ ഇതരവഴികൾ തേടിയതോടെ എടോടി ജംഗ്ഷനിലും ഗതാഗതം പൂർണമായി സ്തംഭിച്ചു. മണിക്കൂറുകളോളം യാത്രാക്ലേശം അനുഭവിച്ചതിനെ തുടർന്ന് യാത്രക്കാരും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ അധികൃതർ പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കുകയും വാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു.
severe traffic congestion has hit vadakara after authorities closed the service road without any prior notice, causing major inconvenience to commuters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."