യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം
അബുദബി: യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി വർഷങ്ങൾ പിന്നിട്ടിട്ടും, സൂപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കൾ ഇപ്പോഴും പണം നൽകി പ്ലാസ്റ്റിക് ബാഗുകൾ വാങ്ങുന്നതായി റിപ്പോർട്ട്. 50 മൈക്രോണിൽ താഴെയുള്ള കനം കുറഞ്ഞ ബാഗുകൾ നിരോധിച്ചതിനെ തുടർന്ന് കടകളിൽ ലഭ്യമാക്കിയ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളാണ് പലരും ഇപ്പോഴും വാങ്ങി ഉപയോഗിക്കുന്നത്.
നിയമപ്രകാരം കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് കുറഞ്ഞത് 50 ഫിൽസ് മുതൽ ഉയർന്ന തുക വരെ റീട്ടെയിലർമാർ ഈടാക്കുന്നുണ്ട്. എന്നാൽ, ഈ ചെറിയ തുക ഭൂരിഭാഗം ഉപഭോക്താക്കളെയും പുനരുപയോഗിക്കാവുന്ന ബാഗുകളിലേക്ക് മാറുന്നതിൽ നിന്ന് തടയുന്നില്ലെന്നാണ് യാഥാർത്ഥ്യം.
അബുദബിയിൽ നിരോധനം നടപ്പിലാക്കിയ ആദ്യ വർഷത്തിൽ തന്നെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ 95 ശതമാനം കുറവ് വന്നിരുന്നു. പ്രതിദിനം ലക്ഷക്കണക്കിന് ബാഗുകൾ പരിസ്ഥിതിയിലേക്ക് എത്തുന്നത് തടയാൻ കഴിഞ്ഞെങ്കിലും, സ്വന്തമായി ബാഗുകൾ കരുതുന്ന ശീലം വളർത്തിയെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയായി തുടരുന്നു.
എന്തുകൊണ്ട് ഉപഭോക്താക്കൾ മാറ്റത്തിന് മടിക്കുന്നു?
സൗകര്യക്കുറവ്: ഷോപ്പിംഗിന് പോകുമ്പോൾ വീട്ടിലോ കാറിലോ തുണി ബാഗുകൾ മറന്നുവെക്കുന്നത് പ്രധാന കാരണമാണ്.
ബാഗുകളുടെ അപര്യാപ്തത: വലിയ കുടുംബങ്ങളിലേക്ക് ഒന്നിലധികം ബാഗുകൾ കരുതുന്നത് പ്രായോഗികമല്ലെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
വിലക്കുറവും ഡിജിറ്റൽ പേയ്‌മെന്റും: ബാഗുകൾക്ക് ഈടാക്കുന്ന 1 അല്ലെങ്കിൽ 2 ദിർഹം എന്നത് വലിയ തുകയായി തോന്നാത്തതും, കാർഡ് വഴി ബില്ലടക്കുമ്പോൾ ഈ തുക ശ്രദ്ധിക്കപ്പെടാതെ പോകുന്നതും തിരിച്ചടിയാണ്.
പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ അവബോധമുണ്ടെങ്കിലും അത് പ്രവൃത്തിയിവരുത്താനുള്ള മടിയാണ് പ്രധാന തടസ്സമെന്ന് യുഎഇ സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഇതിന് മാറ്റം വരുത്താൻ ചെറിയ പിഴവുകൾ ചുമത്തുന്നതിനേക്കാൾ, സ്വന്തമായി ബാഗുകൾ കൊണ്ടുവരുന്നവർക്ക് ആനുകൂല്യങ്ങളോ സാമ്പത്തിക പ്രതിഫലങ്ങളോ നൽകുന്ന രീതികൾ നടപ്പിലാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Despite stricter plastic regulations in the UAE, many consumers continue choosing thicker plastic bags, highlighting challenges in changing shopping habits and advancing the country's environmental sustainability goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."