HOME
DETAILS

ആകാശത്തൊട്ടില്‍ നിരോധിക്കണം

  
backup
September 21, 2016 | 6:32 PM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95

ഉത്സവപ്പറമ്പുകളിലും കാര്‍ണിവലിലും എക്‌സിബിഷനിലും യാതൊരു സുരക്ഷയുമില്ലാതെ അപകടകരമായ നിലയില്‍ ആകാശത്തൊട്ടില്‍ പ്രര്‍ത്തിപ്പിക്കുന്നതു നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പത്തനംതിട്ട ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് വസന്തോത്സവത്തിന്റെ പേരില്‍ യാതൊരു സുരക്ഷയുമില്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന ആകാശത്തൊട്ടിലില്‍ നിന്നു വീണ് അഞ്ചു വയസ് പ്രായമായ അലന്‍, സഹോദരി പ്രിയങ്ക എന്നിവര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.
അല്‍പ സമയത്തെ സന്തോഷത്തിനുവേണ്ടി ജീവിതകാലം വരെ ദു:ഖിതരായി കഴിയേണ്ട അവസ്ഥയ്‌ക്കെതിരേ ശക്തമായ നടപടി ആവശ്യമായി വന്നിരിക്കയാണ്. ഇതുപോലെ മുന്‍പ് കാസര്‍കോട് പാലക്കുന്നില്‍ നടന്ന എക്‌സ്‌പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി മരിക്കുകയും കുട്ടിക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അവിടെയും യാതൊരു വിധ സുരക്ഷയും അനുമതിയും ഇല്ലാതെയാണ് ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആഘോഷ വേളകളില്‍ ബാല്യകൗമാര പ്രായമുള്ളവരെ പരക്കെ ആകര്‍ഷിക്കപ്പെടുന്ന ചെലവ്കുറഞ്ഞ വിനോദോപാധിയാണ് ആകാശത്തൊട്ടില്‍.
സാഹസികമായ അനുഭവത്തിനായി ഇത്തരം സംവിധാനങ്ങളില്‍ കൗതുകമെടുക്കുന്ന മുതിര്‍ന്ന പൗരന്‍മാരുമുണ്ട്. എന്നാല്‍ അധികാരികളുടെ ഉദാസീനത കാരണം വിനോദ സംരംഭങ്ങള്‍ മരണത്തിനും കഷ്ടനഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡം, അനുമതി നല്‍കുന്നതിനുള്ള അധികാരമുള്ള ഭരണസംവിധാനം, സുരക്ഷ സംബന്ധമായ നിയമാവലി എന്നിവയില്‍ വ്യക്തതവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ യന്ത്രത്തൊട്ടിലുകള്‍ സ്ഥാപിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പുവരുത്തണം. കാസര്‍ക്കോട് അപകടത്തിനു ശേഷം 2016 മാര്‍ച്ച് എട്ടിനു മനുഷ്യാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കാത്തതാണ് ചിറ്റാറില്‍ ഇത്തരം മരണം സംഭവിക്കാന്‍ ഇടയായിട്ടുള്ളത്. മനുഷ്യ ജീവന്‍ കൊണ്ടുള്ള ഇത്തരം വിനോദങ്ങള്‍ നിരോധിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം.

കെ. മുഹമ്മദ് കുഞ്ഞി
കോരമ്പേത്ത്, വളപട്ടണം, കണ്ണൂര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.പി.ജി ക്ഷാമം: യുദ്ധം അടുക്കളയില്‍ മാത്രമല്ല; എല്‍.പി.ജി ഓട്ടോകളും കട്ടപ്പുറത്തേക്ക്

Kerala
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് തുണയായി; പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം

Kerala
  •  7 days ago
No Image

ആര്‍.ജെ.ഡിയിലും രാജി; വി. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിവിട്ടു

Kerala
  •  7 days ago
No Image

ഗൾഫ് മേഖല കത്തുന്നു: ഇറാനെ നേരിടാൻ മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാൻ ട്രംപ്

International
  •  7 days ago
No Image

കുവൈത്തിൽ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ ഡ്രോൺ ആക്രമണം; മിന അൽ-അഹ്മദിയിലും അബ്ദുള്ള പോർട്ടിലും തീപിടുത്തം

uae
  •  7 days ago
No Image

കോതമംഗലത്ത് വൻ ലഹരിവേട്ട: 18-കാരിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

Kerala
  •  7 days ago
No Image

വിമാന സർവീസുകളിൽ മാറ്റം: കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഇത്തിഹാദ് സർവീസ്; എമിറേറ്റ്സ് ഉൾപ്പെടെയുള്ള യുഎഇ വിമാനക്കമ്പനികളുടെ പുതിയ ഷെഡ്യൂൾ ഇങ്ങനെ

uae
  •  7 days ago
No Image

കണ്ണൂരിൽ പൊലിസുകാരന്റെ വീടിന് നേരെ ബോംബാക്രമണം; പ്രതികൾക്കായി തിരച്ചിൽ

Kerala
  •  7 days ago
No Image

ദുബൈയിൽ 900 പള്ളികളിൽ ഈദ് നമസ്കാരം, സമയം പ്രഖ്യാപിച്ചു; പ്രധാന അറിയിപ്പുകൾ ഇങ്ങനെ

uae
  •  7 days ago
No Image

സംസ്ഥാനത്ത് ചൂട് കൂടുന്നു: പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം, ജാഗ്രത നിര്‍ദേശം

Kerala
  •  7 days ago