HOME
DETAILS

കരാര്‍ലംഘിച്ചു പറമ്പിക്കുളത്തെ പി.എ.പി ക്വാര്‍ട്ടേഴ്‌സുകള്‍ തമിഴ്‌നാട് പുതുക്കി പണിയുന്നു

  
Web Desk
September 22 2016 | 21:09 PM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d

പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ലംഘനം നടത്തിക്കൊണ്ടിരിക്കുന്ന തമിഴ്‌നാട്, കേരള സര്‍ക്കാരിന്റെ അനുമതിയില്ലാതെ പറമ്പിക്കുളം ടൗണിലെ പി. എ. പി പദ്ധതിക്കായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ പുതുക്കി പണിയുന്നു. ജീവനക്കാര്‍ക്ക് താമസിക്കാന്‍ വേണ്ടിയെന്ന പേരിലാണ് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പുതുതായി നാല് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത് . പറമ്പിക്കുളം ഡാം നിര്‍മ്മിക്കുന്നകാലത്തു പണിക്കാര്‍ക്ക് വേണ്ടി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകളാണ് പൊളിച്ചു പണിയുന്നത്. ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ ഇതിനു വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളും,സ്ഥലവും കേരളത്തിന് തിരിച്ചു് നല്‍കണമെന്നാണ് കരാറില്‍ പറയുന്നത്. ഡാമിന്റെ പണിപൂര്‍ത്തിയാക്കി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പറമ്പിക്കുളത്തെ കെട്ടിടങ്ങളും, സ്ഥലങ്ങളും കേരളത്തിന് കൈമാറാതെയിരിക്കുന്നതിനിടെയാണ് നിലവിലുള്ള ഓടും, ഷീറ്റും മേഞ്ഞ കെട്ടിടങ്ങള്‍ പൊളിച്ചു പുതിയത് നിര്‍മിച്ച് കൊണ്ടിരിക്കുന്നത്.
തമിഴ്‌നാട് ജലസേചന വകുപ്പാണ് കെട്ടിടങ്ങള്‍ സ്വന്തമാക്കി വെച്ചിരിക്കുന്നത്. കരാര്‍ പ്രകാരം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയത് പണിയണമെങ്കില്‍ കേരളസര്‍ക്കാര്‍ കൂടി അനുമതി നല്‍കണം. പറമ്പിക്കുളത്ത കെട്ടിടം നിര്‍മിക്കാന്‍ കേരളസര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ തമിഴ്‌നാട് ജലസേചന വകുപ്പ് കൈവശം വെച്ച കെട്ടിടങ്ങള്‍പൊളിക്കാന്‍ ആരുടെയും അനുമതി വാങ്ങേണ്ടതില്ലന്നാണ് അവിടത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്.


പറമ്പിക്കുളം ടൗണില്‍ നിന്ന് ഡാമിലേക്ക് പോകുന്ന വഴിയിലാണ് പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ചില ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി വനത്തിനകത്തു കടന്നുകയറി സമാന്തര ടൂറിസം നടത്താന്‍ ശ്രമിച്ചത് കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിനെതിരെ പി. എ. പിയിലെ ഒരു അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പറമ്പിക്കുളത്തു വാഹനങ്ങള്‍ തടഞ്ഞിട്ടത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ആ ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ഇപ്പോള്‍ പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു പുതിയത് പണിതുകൊണ്ടിരിക്കുന്നത്.
പറമ്പിക്കുളത്തെ കുടിവെള്ളം, വൈദ്യുതി എന്നിവയുടെ നിയന്ത്രണം തമിഴ്‌നാടിന്റെ പിടിയില്‍ ആയതിനാല്‍ അതിന്റെ പേരില്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ കേരളത്തിലെ പൊലിസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുണ്ട്. കേരളാ - തമിഴ്‌നാട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  15 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  15 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  15 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  15 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  15 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  15 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  15 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  15 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  15 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  15 days ago