HOME
DETAILS

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

  
December 06, 2024 | 2:16 PM

Increase in electricity rates UDF prepares for agitation

തിരുവനന്തപുരം:സർക്കാരിന്റെ ജനദ്രോഹ നടപടികൾ  വീണ്ടും തുടരുകയാണ് ഇപ്പോൾ വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച് ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമാണിത്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനമെടുക്കണം. 

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക്  കാരണമായത്. യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെയാണ് നല്‍കേണ്ടി വരുന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് വൈദ്യുതി ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി മാറിയിരിക്കുകയാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധന കേരളത്തിലെ ജനങ്ങൾക്കു നേരിടേണ്ടി വരുന്നത്.എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025ലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം അവനാണ്: അശ്വിൻ

Cricket
  •  a day ago
No Image

മുന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചു, അറിയാവുന്നവ പറഞ്ഞു- കടകംപള്ളി

Kerala
  •  a day ago
No Image

അബൂ ഉബൈദ- സയണിസ്റ്റ് നുണകള്‍ തുറന്നു കാട്ടിയ പോരാളി, ലോകം കാതോര്‍ത്ത ശബ്ദം 

International
  •  a day ago
No Image

രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Kerala
  •  a day ago
No Image

'അവസാന ശ്വാസം വരേയും ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിക്കും, രക്തസാക്ഷികളുടെ പാത പിന്തുടരും'  സ്വാതന്ത്ര്യം നേടുവോളം പോരാട്ടമെന്ന് പ്രഖ്യാപിച്ച് ഖസ്സാം ബ്രിഗേഡിന്റെ പുതിയ വക്താവ് 'അബൂ ഉബൈദ'

International
  •  a day ago
No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  a day ago
No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി-രണ്‍ദീപ് സിങ് സുര്‍ജേവാല.

National
  •  a day ago
No Image

കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലകയറി; കാല്‍തെറ്റി താഴെ വീണു, കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  a day ago