HOME
DETAILS

'ലോക്ക'ലാകരുത്, മുഖ്യമന്ത്രിയാകൂ; ഏകാംഗ പ്രതിപക്ഷത്തിന്റെ ഉപദേശം

  
backup
September 30, 2016 | 12:39 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%be%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4


ധനാഭ്യര്‍ഥന ചര്‍ച്ച വന്നപ്പോള്‍ പ്രതിപക്ഷത്തുനിന്ന് സംസാരിക്കാന്‍ ഒരേയൊരാള്‍ മാത്രം. തിങ്കളാഴ്ച മുതല്‍ തുടരുന്ന ഭരണ-പ്രതിപക്ഷ പോര് പരിഹരിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നടത്തിയ സമവായശ്രമം പാരാജയപ്പെട്ടതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ നേരത്തെതന്നെ സഭ ബഹിഷ്‌കരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (എം) പതിവുപോലെ 'ബഹിഷ്‌കരണം' ഇല്ലെങ്കിലും മടക്കയാത്രയില്ലാത്ത ഇറങ്ങിപ്പോക്കും നടത്തി. പിന്നെയുള്ളത് പി.സി ജോര്‍ജ്. താന്‍ മാത്രമാണ് ഇവിടെയിപ്പോള്‍ പ്രതിപക്ഷമെന്നു പറഞ്ഞു തുടങ്ങിയ ജോര്‍ജ് ആദ്യം എല്‍.ഡി.എഫ് സര്‍ക്കാരിന് മാര്‍ക്കിട്ടു. 40 ശതമാനം. തൊട്ടുപിറകെ മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം. പിണറായി കേരളത്തിന്റെ മൊത്തം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വില കല്‍പിക്കേണ്ടതുണ്ട്. അതുകൊണ്ട് പിണറായി ഇനി അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി മാത്രമേ സംസാരിക്കാവൂ. എ.കെ.ജി സെന്ററില്‍ പോകുമ്പോള്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടെ നിലവാരംവരെ ആവാമെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ സംസാരിക്കുമ്പോള്‍ അതു പാടില്ലെന്ന് ജോര്‍ജ്


 ദീര്‍ഘകാലമായി തന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് ജോര്‍ജ് എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അതിനു മറുപടി നല്‍കിയത്. അതുകൊണ്ടാണ് നല്ല ഉപദേശങ്ങള്‍ നല്‍കുന്നത്. അതിനു നന്ദിയുണ്ടെന്നും മുഖ്യമന്ത്രി.
മറ്റാരും പ്രതിപക്ഷത്തുനിന്ന് സംസാരിക്കാനില്ലാത്തതുകൊണ്ടു തന്നെ ധനാഭ്യര്‍ഥന ചര്‍ച്ച സര്‍ക്കാരിനുള്ള പ്രശംസ മാത്രമായി മാറി. ചര്‍ച്ചയ്ക്കു തുടക്കമിട്ട എം.എം മണി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വളരെ നന്നായി തന്നെ പുകഴ്ത്തി. ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച സര്‍ക്കാരിന് പാവപ്പെട്ട ജനങ്ങള്‍ 'അശ്രുപൂജ' നടത്തിക്കൊണ്ടിരിക്കയാണെന്ന് മണിയാശാന്‍. പ്രതിപക്ഷം സര്‍ക്കാരിനുനേരെ ഇല്ലാത്ത കാര്യങ്ങള്‍ ആരോപിക്കുന്നതില്‍ അദ്ദേഹത്തിനു പരിഭവം. സര്‍ക്കാരിനുവേണ്ടി ശക്തമായി വാദിക്കുമ്പോഴും സഭയില്‍ പ്രതിപക്ഷമില്ലാത്തതില്‍ സി.ദിവാകരന് വലിയ വിഷമം. അവരെ എങ്ങനെയെങ്കിലും സഭയിലേക്കു തിരിച്ചു കൊണ്ടുവരണമെന്ന് സ്പീക്കറോട് ദിവാകരന്റെ അഭ്യര്‍ഥന. മുഖ്യമന്ത്രിയ പ്രശംസിക്കാന്‍ പി.കെ ശശിക്ക് വാക്കുകള്‍ തികയുന്നില്ല. 'പ്രിയങ്കരനായ' പിണറായി വിജയന്റെ ഭരണത്തിനെതിരേ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതില്‍ ശശിക്ക് കടുത്ത അമര്‍ഷം.


സംസ്ഥാനത്ത് പൊലിസുകാരുടെ എണ്ണം വളരെ കുറവാണെന്നാണ് ജി.എസ് ജയലാലിന്റെ അഭിപ്രായം. അതു സ്ഥാപിക്കാന്‍ അദ്ദേഹം കണക്കുകളും നിരത്തി. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രതിപക്ഷം സമരം ചെയ്യുന്നതില്‍ ജയലാലിനുമുണ്ട് അമര്‍ഷം. പൊലിസ് വകുപ്പ് ശരിയായത് പിണറായി വന്നതിനു ശേഷമാണെന്ന് ജെയിംസ് മാത്യു. അതുകൊണ്ടാണ് കെ.എം മാണിയെയും കെ.ബാബുവിനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായതെന്ന് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിയമസഭാ നടപടികള്‍ക്കുവേണ്ടി ആവശ്യത്തിലധികം കടലാസ് അച്ചടിച്ചു തള്ളുന്നതില്‍ കെ.കുഞ്ഞിരാമന് വലിയ വിഷമം. ഇക്കാര്യം സ്പീക്കര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. സഭ പരമാവധി കടലാസ്‌രഹിതമാക്കാന്‍ ശ്രമിക്കുമെന്ന് സ്പീക്കര്‍. ജയില്‍ വകുപ്പിനെക്കുറിച്ചു പറയുമ്പോള്‍ പണ്ട് താന്‍ ജയിലില്‍ കിടന്ന കാര്യം എടുത്തുപറയാന്‍ കുഞ്ഞിരാമന്‍ മറന്നില്ല.


മണിയാശാനെപ്പോലെ തന്നെ ആവേശക്കൊടുമുടിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും നാക്കുപിഴച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിനെതിരേ കത്തിക്കയറുനതിനിടയില്‍ അദ്ദേഹത്തിനു സംഭവിച്ചത് പ്രധാനപ്പെട്ട രണ്ടു പിഴവ്. 'ഭരണപക്ഷത്തെ നാല് എം.എല്‍.എമാര്‍ സത്യഗ്രഹം നടത്തിക്കൊണ്ടിരിക്കുകയാണ്' എന്ന് ചെന്നിത്തല. സമരം നടത്തുന്നത് പ്രതിപക്ഷത്തുള്ളവരാണെന്നും അവര്‍ അഞ്ചു പേരുണ്ടെന്നും ഭരണപക്ഷം വിളിച്ചുപറഞ്ഞപ്പോള്‍ ചെന്നിത്തല തിരുത്തി. സ്വന്തം പക്ഷത്തുള്ളവര്‍ നടത്തുന്ന സമരത്തെക്കുറിച്ചുപോലും പ്രതിപക്ഷനേതാവിനു വ്യക്തതയില്ലെന്ന് ഭരണപക്ഷത്തു നിന്ന് കമന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a month ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a month ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a month ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a month ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a month ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a month ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a month ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a month ago