
മലയാളത്തിന്റെ ആദരവും അംഗീകാരവും ലഭിക്കാത്ത വേദനയില്‍ ബി. വസന്ത
കോഴിക്കോട്: 'കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും', 'യവനസുന്ദരീ', 'വധൂവരന്മാരേ' തുടങ്ങി എക്കാലവും മലയാളികളുടെ നാവില്‍ തത്തിക്കളിത്തുന്ന അനേകം ഗാനങ്ങള്‍ മലയാളത്തിനായി സമ്മാനിച്ചിട്ടും ബി.വസന്തയെന്ന ഗായികയ്ക്ക് കേരളത്തില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രം. മലയാളത്തിലെ പ്രഗത്ഭരായ രണ്ട് ഡസനിലേറെ സംഗീതസംവിധായകര്‍ക്കായി ഗാനങ്ങള്‍ ആലപിച്ച ശേഷം ഒന്നും മിണ്ടാതെ ഏറെക്കാലം മാറിനിന്നു. അവരുടെ സംഗീതജ്ഞാനം അറിയുന്ന കേവലം ചിലര്‍ മാത്രം ഇടയ്ക്ക് വസന്തയെ ഓര്‍ത്തുകൊണ്ടിരുന്നു. ബാബുരാജിന്റെ പേരിലുള്ള അവാര്‍ഡ് നല്കി ആദരിക്കാന്‍ ലയണ്‍സ് ക്ലബ്ബ് തീരുമാനിച്ചപ്പോള്‍ അവര്‍ കോഴിക്കോട്ടെത്തി.
എട്ട് ഭാഷകളിലായി ഏഴായിരത്തോളം ഗാനങ്ങളാണ് വസന്തയുടെ ശ്ബദത്തില്‍ പിറന്നത്്. എന്നിട്ടും ബൊദ്ദുപല്ലി വസന്ത എന്ന ബി വസന്തയെ കാര്യമായ പുരസ്കാരങ്ങളൊന്നും തേടിയെത്തിയില്ല. കമുകറ പുരസ്കാരവും മാക്ട അവാര്‍ഡും മാത്രമാണ് ദശാബ്ദങ്ങളോളം മലയാളഗാനശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ ഈ ഗായികയ്ക്ക് കേരളം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരത്തിന്റെ പരിഗണനാലിസ്റ്റില്‍ ഒരിക്കല്‍ പോലും അവരുടെ പേര് വന്നില്ല.
മലയാളത്തില്‍ പാടാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്നും അവസരം കിട്ടിയാല്‍ ഇനിയും പാടുമെന്നും അവര്‍ പറഞ്ഞു. ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം പാടിയ അപൂര്‍വ നിമിഷങ്ങളെല്ലാം കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ അവര്‍ ഓര്‍ത്തെടുത്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നടനും ഗായകനുമായ കൃഷ്്ണ ചന്ദ്രന്, ഗായകന് സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് വസന്ത മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്. മുപ്പതോളം മലയാളസിനിമികളില്‍ അഭിനയിക്കുകയും തമിഴിലും മലയാളത്തിലുമായി തൊള്ളായിരത്തോളം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത തന്നെ പരിചയമുള്ള സംവിധായകര്‍ പോലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാക്കി ഒതുക്കിനിര്‍ത്തിയെന്ന് കൃഷ്ണചന്ദ്രന് മുഖാമുഖത്തില്‍ പറഞ്ഞു. വസന്ത, വാണി ജയറാം, ഉദയഭാനു തുടങ്ങിയ കലാകാരന്മാര്‍ക്കൊന്നും മലയാളമോ കോഴിക്കോട്ടുകാരോ വേണ്ടത്ര പരിഗണന നല്‍കാത്തതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും
International
• 8 minutes ago
യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു
Kerala
• 23 minutes ago
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
uae
• an hour ago
കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്
Cricket
• 2 hours ago
ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
International
• 2 hours ago
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
Kerala
• 3 hours ago
സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്
Saudi-arabia
• 3 hours ago
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
Kerala
• 3 hours ago
രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 3 hours ago
മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്
Kerala
• 5 hours ago
ലൈസന്‍സ് നിയമം പരിഷ്കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍
Kuwait
• 5 hours ago
സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ
National
• 6 hours ago
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 6 hours ago
കറൻ്റ് അഫയേഴ്സ്-23-03-2025
PSC/UPSC
• 7 hours ago
കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala
• 10 hours ago
ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പിഎൽഐ പദ്ധതികൾ തമിഴ്നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ
auto-mobile
• 10 hours ago
കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
Kerala
• 10 hours ago
ഇസ്റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്ക്കാരത്തിനിടെ
International
• 10 hours ago
ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ
National
• 8 hours ago
ബംഗളൂരുവില്‍ വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
Kerala
• 8 hours ago
വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ
Kerala
• 8 hours ago