
കരട് മുന്‍ഗണനാ പട്ടികയില്‍ നിന്നു പുറത്തായവര്‍ ആശങ്കയില്‍
കൊച്ചി: ഭക്ഷ്യഭദ്രത നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവേ കരട് മുന്‍ഗണന പട്ടികയില്‍ നിന്നും പുറത്തായവരുടെ ആശങ്കയും നെട്ടോട്ടവും തുടരുന്നു.നിലവില്‍ ബി.പി.എല്‍ ലിസ്റ്റില്‍ പെട്ടവരും ഇപ്പോഴത്തെ പട്ടികയില്‍ നിന്നും പുറത്തായവരും നേരത്തെ എ.പി.എല്ലില്‍ നിന്നും ബി.പി.എല്‍ ഗണത്തിലാവുന്നതിനു അപേക്ഷ സമര്‍പ്പിച്ചിരുന്നവരുമാണ് ആശങ്കാകുലരായി പരക്കം പായുന്നത്.
അധികൃതര്‍ പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന പട്ടികയില്‍ അര്‍ഹരായ നിലവിലുള്ള ബി പി എല്‍ കാര്‍ഡുകാരില്‍ ബഹുഭൂരിപക്ഷവും പട്ടികയില്‍നിന്നും പുറത്താണ്. എന്നാല്‍ ഏതൊരു തരത്തിലും മുന്‍ഗണന ഗണത്തില്‍ പെടാന്‍ അര്‍ഹരല്ലാത്ത കാര്‍ഡുടമകള്‍ പുതിയ പട്ടികയില്‍ പെട്ടിട്ടുണ്ടുതാനും. ഇത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന് വ്യാപകമായ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പരാതികള്‍ സമര്‍പ്പിക്കാന്‍ നവംബര്‍ അഞ്ച് വരെ സമയവും നല്‍കിയിട്ടുണ്ട്.
പറവൂര്‍ താലൂക്ക് റേഷനിങ് ഓഫീസിനു കീഴില്‍ ഒരുലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകളുണ്ട്. ഇതില്‍ 26000 കാര്‍ഡുകള്‍ ബി പി എല്ലില്‍ ഉണ്ട്. ബാക്കിയുള്ളവര്‍ എ പി എല്‍ കാര്‍ഡുടമകളാണ്. നിലവിലെ ബി പി എല്‍ ലിസ്റ്റിലും അനര്‍ഹരായവര്‍ ഏറെയുണ്ട്. ഇവരിലെ പിന്നോക്കക്കാരെ കണ്ടെത്തി മുന്‍ഗണന ലിസ്റ്റില്‍ പെടുത്തുമോയെന്ന ചോദ്യവും ജനപക്ഷത്തുണ്ട്. ഇതിനകം വിവിധ പഞ്ചായത്ത്,നഗരസഭാപ്രദേശങ്ങളില്‍ നിന്നുമായി 20,000 അപേക്ഷകള്‍ പറവൂര്‍ താലൂക്ക് സപ്ലെഓഫീസില്‍ ലഭിച്ചിട്ടുണ്ട്.
റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് പുതുക്കല്‍ കാലയളവില്‍ നല്‍കിയ ഫോറത്തില്‍ ഗൃഹനാഥനു പകരം ഗൃഹനാഥയെന്ന ആശയത്തിലുണ്ടായ പാകപ്പിഴകളാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് റേഷനിങ് ഓഫീസിലെ സീനിയറായ ചില ജീവനക്കാര്‍ പറയുന്നത്.ഗൃഹനാഥയുടെ പേരിലുള്ള വിശദാംശങ്ങളുടെ ചോദ്യാവലിയില്‍ പുരുഷനായ കുടുംബനാഥന്റെ വരുമാനവും വീടിന്റെയും വസ്തുക്കളുടെയും തെറ്റായ വിവരങ്ങള്‍ സ്വാഭാവികമായും കടന്നുകൂടിയതാണ് അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടാന്‍ കാരണമായത്.
യഥാര്‍ത്ഥ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ പുറത്തായതും പുതുക്കല്‍ ഫോറത്തിലെ അപാകതകളാണ്. കാര്‍ഡുടമ വനിതകള്‍ ആയതോടെ ശരിയായ വസ്തുതകള്‍ മറച്ചുവെക്കപ്പെട്ടതാണ് ലിസ്റ്റില്‍ ഇത്തരക്കാര്‍ കടന്നുകൂടിയത്. നിലവിലെ കരടുപട്ടികയില്‍ ഇടംനേടിയിട്ടുള്ള അനര്‍ഹരെ പൊതുജനങ്ങള്‍ ചൂണ്ടികാട്ടിയാല്‍ പരാതിക്കടിസ്ഥാനമാക്കി അനര്‍ഹരെ നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൊച്ചി സിറ്റിയില്‍ മുന്‍ഗണന ലിസ്റ്റില്‍ വരാന്‍ അപേക്ഷ നല്‍കിയവര്‍ 893 പേര്‍. താലൂക്ക് കേന്ദ്രത്തില്‍ അപേക്ഷകര്‍ 4500. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മുന്‍ഗണന ലിസ്റ്റില്‍ കയറിപ്പറ്റാന്‍ നഗരസഭ പരിധിയില്‍ അപേക്ഷകര്‍ കുറവ്. മുന്‍ഗണന ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍ 893 പേര്‍ മാത്രമാണ് കൊച്ചി സിറ്റി റേഷനിങ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. അതേസമയം ഗ്രാമ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന താലൂക്ക് സപ്‌ളൈ ഓഫീസില്‍ 4500 ഓളം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
കൊച്ചി സിറ്റി റേഷനിംഗ് ഓഫീസും കൊച്ചി താലൂക്ക് സപ്‌ളൈ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.അതിനാല്‍ തന്നെ തിരക്കും അനുഭവപ്പെടുന്നുണ്ട്. തെറ്റ് തിരുത്തുന്നതിനും ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നതിനുമായി മൂവാറ്റുപുഴ സപ്ലൈ ഓഫീസിലും തദേശ ഓഫീസുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. നിലിവല്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയത് നിര്‍ധനരായ നൂറുകണക്കിന് പേരാണ് മേഖലയില്‍ ഒഴിവാക്കപ്പെട്ടത്. സര്‍ക്കാര്‍ ജോലിക്കാരുളള ഇരുനൂറോളം കുടുംബങ്ങളും മേഖലയില്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 3 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 4 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 4 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 4 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 4 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 5 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 5 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 5 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 6 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 6 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 7 hours ago
എന്റെ പേര്‍ ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 7 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 7 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 8 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 9 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 10 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 10 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 11 hours ago
പഠിപ്പു മുടക്കിന്റെ പേര്‍ പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 13 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 14 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 8 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 8 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 8 hours ago