HOME
DETAILS

ബ്രെക്‌സിറ്റ്: ബ്രിട്ടീഷ് സര്‍ക്കാറിനെ കോടതി പരാജയപ്പെടുത്തി

  
backup
November 03, 2016 | 7:49 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്റെ പുറത്താക്കലിന് വഴിയൊരുക്കിയ ഹിതപരിശോധനയായ ബ്രെക്‌സിറ്റിന് പാര്‍ലമെന്റ് അംഗീകാരം വേണമെന്ന് ലണ്ടന്‍ ഹൈക്കോടതി വിധി. ഇതോടെ യു.കെയിലെ ജനങ്ങള്‍ എഴുതിയ വിധി വെറുതെയായേക്കുമെന്ന് സൂചന. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ലിസ്ബണ്‍ കരാറിലെ ആര്‍ട്ടിക്കിള്‍ 50 പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി പറഞ്ഞു.
കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. 2017 മാര്‍ച്ച് ആവുമ്പോഴേക്കും യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തു പോകല്‍ പൂര്‍ത്തിയാക്കാനായിരുന്നു തേരേസ മേ സര്‍ക്കാരിന്റെ തീരുമാനം.
ചീഫ് ജസ്റ്റിസ് ജോണ്‍ തോമസാണ് നിര്‍ണായക വിധി പ്രസ്താവം നടത്തിയത്. ബ്രിട്ടനില്‍ ഭരണഘടനയുടെ അടിസ്ഥാനം പാര്‍ലമെന്റാണ്. അതിനാല്‍ ഏത് തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പും പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണില്‍ നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം ബ്രിട്ടന്‍ കൈക്കൊണ്ടത്.
അതിന് പിന്നാലെ ഡേവിഡ് കാമറോണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവയ്ക്കുകയും ചെയ്തു. ബ്രെക്‌സിറ്റിന് അനുകൂലമായി ജൂണ്‍ 23ന് 48ന് എതിരെ 52 ശതമാനം പേര്‍ വോട്ട് ചെയ്തായിരുന്നു വിജയിപ്പിച്ചത്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റുകളും പ്രതിപക്ഷമായ ലേബറും ലിബര്‍ ഡെമോക്രാറ്റുകളും ബ്രെക്‌സിറ്റിന് എതിരായിരുന്നതിനാല്‍ പാര്‍ലിമെന്റില്‍ ബ്രെക്‌സിറ്റ് വിജയിച്ചേക്കില്ലെന്നു വ്യക്തമായതോടെയാണ് ഹിതപരിശോധനയിലെത്തിയത്. കോടതി വിധി വന്നതോടെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും അമേരിക്കയും അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ ആഹ്ലാദത്തിലാണ്. കോടതി വിധി വന്ന ഉടന്‍ ഓഹരി വിപണിയില്‍ മാത്രമല്ല പൗണ്ടിനും വില ഉയര്‍ന്നു. ജനവിധിയില്‍ ഉറച്ച് നില്‍ക്കുമെന്നും ബ്രെക്‌സിറ്റ് നടപ്പാക്കലുമായി മുമ്പോട്ടുപോകാന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും തെരേസ മേ പറയുന്നുണ്ടെങ്കിലും ഭാവി കണ്ടറിയേണ്ടിവരും.
ഗിന മില്ലെറിന്റെ നേതൃത്വത്തിലുള്ള നിരവധിപേര്‍ സമര്‍പ്പിച്ച ഹരജിയുടെ മേലാണ് ഇത് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിച്ചത്.
പുതിയ സംഭവ വികാസങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. 800ഓളം ഇന്ത്യന്‍ കമ്പനികളാണ് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് യൂറോപ്യന്‍ യൂനിയനില്‍ പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം; പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Kerala
  •  16 minutes ago
No Image

തകൃതിയായി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം - ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്റെയും പേരു മാറ്റി;  സാധാരണക്കാര്‍ക്ക് ദുരിതയാത്ര, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

National
  •  an hour ago
No Image

കേരളത്തില്‍ ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും പിന്‍മാറാം- വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

61 മില്യൺ ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ മുങ്ങിയ ഗസ്സ, വരുന്നത് കൊടുംതണുപ്പ്; മേൽക്കൂര പോലുമില്ലാതായിപ്പോയ ഒരു ജനത 

International
  •  2 hours ago
No Image

ദിവസവും വൈകിട്ട് ചായക്കൊപ്പം സമൂസയാണോ ? എങ്കിൽ ഓർക്കുക: 20 രൂപയ്ക്ക് പകരം പിന്നീട് നൽകേണ്ടി വരിക 3 ലക്ഷം രൂപ; വൈറലായി ഡോക്ടറുടെ കുറിപ്പ്

Health
  •  3 hours ago
No Image

അമ്മയെ ഒപ്പം നിര്‍ത്താന്‍ പറ്റില്ലെന്ന് ഭാര്യ; വഴക്കായപ്പോള്‍ യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

Kerala
  •  3 hours ago
No Image

മെറ്റാ പിരിച്ചുവിട്ട ജീവനക്കാർക്ക് കൈത്താങ്ങായി ഇന്ത്യൻ വംശജൻ; നൽകുന്നത് 5.26 കോടി രൂപ വരെ ശമ്പളം

Tech
  •  3 hours ago
No Image

നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു; ദിവ്യയ്ക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് നല്‍കി കുടുംബം

Kerala
  •  3 hours ago
No Image

പ്രതീക്ഷിച്ച വിജയം കാണാൻ ഐഫോൺ എയറിന് കഴിഞ്ഞില്ല; ഉത്പാദനം 80% കുറയ്ക്കാൻ ഒരുങ്ങി ആപ്പിൾ

Tech
  •  3 hours ago
No Image

ശേഷിക്കുന്ന മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഹമാസിന് 48 മണിക്കൂര്‍ സമയമെന്ന് ട്രംപ്; ഗസ്സയില്‍ അന്താരാഷ്ട്ര സൈന്യത്തെ ഉടന്‍ വിന്യസിക്കുമെന്നും യു.എസ് പ്രസിഡന്റ്

International
  •  4 hours ago