HOME
DETAILS

ചെമ്പരിക്ക ഖാസി വധത്തിന് ഏഴാണ്ട്; അന്വേഷണം എങ്ങുമെത്തിയില്ല

  
backup
November 30 2016 | 21:11 PM

1255566-2



കാഞ്ഞങ്ങാട്:  പ്രമുഖ പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പട്ട  കേസ് അന്വേഷണം എങ്ങുമെത്തിയില്ല. 2010 ഫെബ്രുവരി 15 ന് രാവിലെയാണ് ചെമ്പരിക്ക മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസി കൂടിയായിരുന്ന അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ കടുക്കക്കല്ലില്‍ അദ്ദേഹത്തിന്റെ ചെരുപ്പും വടിയും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്രയും ഉയരത്തിലുള്ള ഈ കല്ലില്‍ ഖാസിക്ക് അര്‍ദ്ധരാത്രി തനിയെ കയറിച്ചെല്ലാന്‍ കഴിയുമായിരുന്നില്ല. സംഭവത്തിന് തലേ ദിവസം രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്നിരുന്ന അബ്ദുല്ല മൗലവിയെ കടലില്‍ മരിച്ചു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
 പ്രഥമ ദൃഷ്ട്യാ കൊലപാതകമെന്ന സൂചന ഉണ്ടായിട്ടും പൊലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അബ്ദുല്ല മൗലവിയുടെ കുടുംബാംഗങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിനും,തുടര്‍ന്ന് സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം കൈമാറി.  ക്രൈംബ്രാഞ്ചും,സി.ബി.ഐയും ലോക്കല്‍ പൊലിസിന്റെ പാത പിന്തുടര്‍ന്നതോടെ അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്താന്‍ ഏഴാണ്ട് പൂര്‍ത്തിയായിട്ടും  അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാന്‍ പൊലിസ് തയാറാകാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.
2011 ല്‍ ലോക്കല്‍ പൊലിസ് നിഗമനം തന്നെ രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ മുതിര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്  ഖാസിയുടെ കുടുംബവും,വിവിധ ആക്ഷന്‍ കമ്മറ്റികളും ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സി.ബി.ഐ വാദം കോടതി തള്ളുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് എറണാകുളം സി.ജെ.എം കോടതി കേസില്‍ പുനരന്വേഷണം നടത്താന്‍ സി.ബി.ഐയോട് ഉത്തരവിട്ടിരുന്നു.  ഉത്തരവ്   വന്നിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും കേസന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല.
  അറബ് മാസ പ്രകാരം ഖാസിയുടെ വിയോഗത്തിന് ഇന്നലേക്കു ഏഴു വര്‍ഷം പൂര്‍ത്തിയായെങ്കിലും സി.ബി.ഐക്ക് കേസില്‍ തുമ്പുണ്ടാക്കാനായിട്ടില്ല. അബ്ദുല്ല മൗലവിയുടെ  കഴുത്തിലെ  എല്ലുകള്‍ പൊട്ടിയതും, കണ്‍കുഴികളില്‍ ഉണ്ടായ മുറിവുകളും കൊലപാതക സൂചനയാണ് നല്‍കുന്നതെന്ന് പ്രദേശവാസികളും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം 

latest
  •  3 days ago
No Image

ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

Kuwait
  •  3 days ago
No Image

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

Saudi-arabia
  •  3 days ago
No Image

കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ 

uae
  •  3 days ago
No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  3 days ago
No Image

'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്'  പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ് 

Kerala
  •  3 days ago
No Image

രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി

National
  •  3 days ago
No Image

ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു 

Kuwait
  •  3 days ago