HOME
DETAILS

ചെമ്പരിക്ക ഖാസി വധത്തിന് ഏഴാണ്ട്; അന്വേഷണം എങ്ങുമെത്തിയില്ല

  
backup
November 30 2016 | 21:11 PM

1255566-2



കാഞ്ഞങ്ങാട്:  പ്രമുഖ പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പട്ട  കേസ് അന്വേഷണം എങ്ങുമെത്തിയില്ല. 2010 ഫെബ്രുവരി 15 ന് രാവിലെയാണ് ചെമ്പരിക്ക മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസി കൂടിയായിരുന്ന അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ കടുക്കക്കല്ലില്‍ അദ്ദേഹത്തിന്റെ ചെരുപ്പും വടിയും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്രയും ഉയരത്തിലുള്ള ഈ കല്ലില്‍ ഖാസിക്ക് അര്‍ദ്ധരാത്രി തനിയെ കയറിച്ചെല്ലാന്‍ കഴിയുമായിരുന്നില്ല. സംഭവത്തിന് തലേ ദിവസം രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്നിരുന്ന അബ്ദുല്ല മൗലവിയെ കടലില്‍ മരിച്ചു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
 പ്രഥമ ദൃഷ്ട്യാ കൊലപാതകമെന്ന സൂചന ഉണ്ടായിട്ടും പൊലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അബ്ദുല്ല മൗലവിയുടെ കുടുംബാംഗങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിനും,തുടര്‍ന്ന് സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം കൈമാറി.  ക്രൈംബ്രാഞ്ചും,സി.ബി.ഐയും ലോക്കല്‍ പൊലിസിന്റെ പാത പിന്തുടര്‍ന്നതോടെ അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്താന്‍ ഏഴാണ്ട് പൂര്‍ത്തിയായിട്ടും  അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാന്‍ പൊലിസ് തയാറാകാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.
2011 ല്‍ ലോക്കല്‍ പൊലിസ് നിഗമനം തന്നെ രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ മുതിര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്  ഖാസിയുടെ കുടുംബവും,വിവിധ ആക്ഷന്‍ കമ്മറ്റികളും ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സി.ബി.ഐ വാദം കോടതി തള്ളുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് എറണാകുളം സി.ജെ.എം കോടതി കേസില്‍ പുനരന്വേഷണം നടത്താന്‍ സി.ബി.ഐയോട് ഉത്തരവിട്ടിരുന്നു.  ഉത്തരവ്   വന്നിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും കേസന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല.
  അറബ് മാസ പ്രകാരം ഖാസിയുടെ വിയോഗത്തിന് ഇന്നലേക്കു ഏഴു വര്‍ഷം പൂര്‍ത്തിയായെങ്കിലും സി.ബി.ഐക്ക് കേസില്‍ തുമ്പുണ്ടാക്കാനായിട്ടില്ല. അബ്ദുല്ല മൗലവിയുടെ  കഴുത്തിലെ  എല്ലുകള്‍ പൊട്ടിയതും, കണ്‍കുഴികളില്‍ ഉണ്ടായ മുറിവുകളും കൊലപാതക സൂചനയാണ് നല്‍കുന്നതെന്ന് പ്രദേശവാസികളും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago