HOME
DETAILS

കയറ്റിറക്ക് തര്‍ക്കം പരിഹരിച്ചു; റേഷന്‍ വിതരണം സാധാരണനിലയിലേക്ക്

  
backup
December 20, 2016 | 6:41 PM

%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf

തിരുവനന്തപുരം: എഫ.്‌സി.ഐ ഡിപ്പോ തൊഴിലാളികളുടെ അട്ടിക്കൂലിസമരം ഒത്തുതീര്‍ന്നു. എഫ്.സി.ഐ ഡിപ്പോയില്‍നിന്ന് ധാന്യങ്ങള്‍ കയറ്റുന്നതിനുള്ള പരമാവധി കൂലി 750 രൂപയായി മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ഡിപ്പോകളില്‍നിന്ന് റേഷന്‍ കടകളിലേക്ക് ചരക്ക് നീക്കുന്നതുസംബന്ധിച്ച് തൊഴിലാളികളുമായുണ്ടായ തര്‍ക്കം പരിഹരിക്കപ്പെട്ടു. ട്രേഡ് യൂനിയനുകളും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ ചരക്കുനീക്കം പുനരാരംഭിച്ചു.

എഫ്.സി.ഐയിലെ ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം മന്ത്രിസഭായോഗത്തെ അറിയിച്ചു.

ചര്‍ച്ചയിലെ ധാരണകള്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിശ്ചയിച്ച യോഗം ഉപേക്ഷിച്ചു.

രണ്ടുദിവസത്തിനകം റേഷന്‍ സാധനങ്ങള്‍ ഡിപ്പോയില്‍നിന്ന് കടകളിലെത്തും. ഡിസംബറിലെ റേഷന്‍ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാവും. നിലവില്‍ 750 രൂപയില്‍ കുറവ് കൂലി നിലനില്‍ക്കുന്ന ഡിപ്പോകളില്‍ അത് തുടരും. 750 രൂപയില്‍ കൂടുതല്‍ കൂലി വാങ്ങുന്ന സ്ഥലങ്ങളില്‍ അത് 750ലേക്ക് നിജപ്പെടുത്തും. പലയിടത്തും 1500 രൂപ വരെ ഈടാക്കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുന്‍പ് മൊത്തവ്യാപാര ഏജന്‍സികളാണ് എഫ്.സി.ഐ ഡിപ്പോകളില്‍നിന്ന് അരി എടുത്ത് റേഷന്‍ കടകള്‍ക്ക് കൈമാറിയിരുന്നത്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഏജന്‍സികള്‍ക്ക് പകരം സര്‍ക്കാരിനുവേണ്ടി ജില്ലാ സപ്ലൈ ഓഫിസര്‍മാരാണ് ഡിപ്പോകളില്‍നിന്ന് അരിയെടുക്കേണ്ടത്.

കഴിഞ്ഞ രണ്ടു മാസക്കാലമായി എഫ്.സി.ഐ ഡിപ്പോകളിലെ ചുമട്ടുതൊഴിലാളികളുടെ സമരംമൂലം ചില ഡിപ്പോകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കുന്നത് തടസപ്പെട്ടിരുന്നു. ലോഡ് ഒന്നിന് 1200 രൂപ വേണമെന്ന പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തോട് ഒടുവില്‍ തൊഴിലാളികള്‍ യോജിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; ഒമാൻ സന്ദർശനത്തിനിടെ വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!

oman
  •  13 days ago
No Image

ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; റിജു വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

latest
  •  13 days ago
No Image

വിസ്മയമായി മണലാരണ്യത്തിലെ മഞ്ഞുവീഴ്ച; ആഘോഷമാക്കി സഊദിയിലെ തബൂക്കിൽ സ്കീയിംഗ്

Saudi-arabia
  •  13 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala
  •  13 days ago
No Image

ദുബൈയിലെ കനത്ത മഴയ്ക്കിടയിൽ ട്രാഫിക് നിയന്ത്രിച്ച് 'അജ്ഞാത നായകൻ'; വീഡിയോ വൈറൽ

uae
  •  13 days ago
No Image

അച്ഛൻ പണയം വെച്ചത് 28 പവൻ സ്വർണം; മകൻ തിരിച്ചെടുക്കാൻ എത്തിയപ്പോൾ മുക്കുപണ്ടം; അന്വേഷണം

Kerala
  •  13 days ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വാഹനം മറിഞ്ഞു; ഒരാൾക്ക് പരുക്ക്

uae
  •  13 days ago
No Image

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും: വിമാനങ്ങൾ റദ്ദാക്കി; അതീവ ജാഗ്രത തുടരുന്നു | uae heavy rain

uae
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശങ്കർദാസിനെയും വിജയകുമാറിനെയും ഒഴിവാക്കിയത് എന്തിന്? എസ്ഐടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

latest
  •  13 days ago
No Image

മോശം കാലാവസ്ഥയെത്തുടർന്ന് അടച്ച ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു: ഇന്ന് വൈകുന്നേരം 4 മണി മുതൽ സന്ദർശകർക്ക് സ്വാഗതം

uae
  •  13 days ago