HOME
DETAILS

മാനന്തവാടി നഗര വികസനം: പാര്‍ക്കിങ് സൗകര്യമൊരുക്കുന്ന പ്രവൃത്തി നിലച്ചു

  
backup
December 30, 2016 | 11:33 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be

മാനന്തവാടി: മാനന്തവാടിയുടെ നഗര വികസനത്തിന് മുതല്‍ കൂട്ടാകുന്ന പാര്‍ക്കിങ് സൗകര്യമൊരുക്കുന്ന പ്രവൃത്തി നിലച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പ്രവൃത്തി നിലച്ചത്. കോഴിക്കോട് റോഡില്‍ അമലോത്ഭ മാതാ ദേവാലയത്തിന്റെ സ്ഥലം വീതി കൂട്ടി പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള പ്രവൃത്തിയാണ് പാതി വഴിയില്‍ നിലച്ചത്.
2015 നവംബര്‍ 16 നാണ് അന്നത്തെ സബ് കലക്ടര്‍ എന്‍ പ്രശാന്തും അമലോത്ഭവ മാതാ ദേവാലയ വികാരി ഫാ.കെ.എസ് ജോസഫും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം സ്ഥലം വിട്ടുനല്‍കിയത്. ഇതനുസരിച്ച് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുതല്‍ പള്ളി ഗേറ്റ് വരെ അഞ്ച് മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ട് നല്‍കും. ഇവിടെ മണ്ണെടുക്കുന്ന ഭാഗം മതില്‍ കെട്ടി സംരക്ഷിക്കുകയും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനുമായിരുന്നു തീരുമാനം. ഇതനുസരിച്ച് രണ്ട് എസ്റ്റിമേറ്റുകളിലായി ഒരു കോടി രൂപയും അനുവദിച്ചു. ഒന്നാം ഘട്ടത്തില്‍ നൂറ് മീറ്ററോളം സ്ഥലത്തെ മണ്ണ് നീക്കുകയും മതില്‍ നിര്‍മിക്കുകയും ചെയ്തു. നിര്‍മാണ ഘട്ടത്തില്‍ മണ്ണ് നീക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അന്നത്തെ ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാരിലേക്ക് പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് രണ്ടാം ഘട്ടത്തിന്റെ ഭരണാനുമതി റദ്ദാകുകയും ഫണ്ട് നഷ്ടപ്പെടുകയും ചെയ്തു.
മണ്ണ് നീക്കിയ ഭാഗത്ത് നിലം കോണ്‍ക്രീറ്റ് ചെയ്ത് സൗകര്യം ഒരുക്കുന്നതിന് കല്ലും പാറപ്പൊടിയും ഇറക്കിയിട്ടിട്ട് മാസങ്ങളായി. നിലവില്‍ കോഴിക്കോട് റോഡില്‍ വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് നിത്യ കാഴ്ചയാണ്. ബാക്കി ഭാഗത്തുള്ള മണ്ണ് കൂടി നീക്കം ചെയ്താല്‍ നിലവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിന് ഉന്നത തലത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവിശ്യമുയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂട് കൂടും... സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണം

Kerala
  •  a day ago
No Image

'ശഹാദ ചൊല്ലി, പേര് മാറ്റി, ഇനി ഞാൻ മുസ്‌ലിം' ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ; പ്രഖ്യാപനം ലൈവ് സ്ട്രീമിങ്ങിനിടെ

International
  •  a day ago
No Image

സ്വര്‍ണക്കൊള്ളയില്‍ വീണ്ടും പരിശോധന; പാളികളുടെ സാംപിള്‍ ശേഖരിക്കും; മറ്റൊരു ലാബില്‍ പരിശോധിക്കും

Kerala
  •  a day ago
No Image

അവനെ പോലൊരു താരത്തെ ലഭിക്കാൻ ഏതൊരു പരിശീലകനും ആഗ്രഹിക്കും: ഗംഭീർ

Cricket
  •  a day ago
No Image

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം-റിപ്പോര്‍ട്ട്

National
  •  a day ago
No Image

ബിനാലെയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശി പിടിയില്‍

Kerala
  •  a day ago
No Image

അവൻ ഒരിക്കലും ഫുട്ബോളിൽ നിന്നും വിരമിക്കരുത്: റോബർട്ടോ കാർലോസ്

Football
  •  a day ago
No Image

എപ്സ്റ്റീന്‍ ഫയലില്‍ ദലൈലാമയുടെ പേര്, പരാമര്‍ശിച്ചത് 150 ലേറെ തവണ; വാര്‍ത്ത നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്

International
  •  a day ago
No Image

അവൻ ടി-20യിലെ ചാമ്പ്യൻ താരമാണ്: സൗരവ് ഗാംഗുലി

Cricket
  •  a day ago
No Image

പൂജയ്‌ക്കെത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി 16 കാരിയ പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന്‍ ഒളിവില്‍

Kerala
  •  a day ago