HOME
DETAILS

കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിച്ചു; കടകള്‍ ഇന്ന് തുറക്കും

  
backup
January 06, 2017 | 4:41 AM

%e0%b4%95%e0%b5%88%e0%b4%b0%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

നാദാപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു അടച്ചിട്ട കല്ലാച്ചി കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തീരുമാനമായി. ഡ്രൈനേജ് ശുദ്ധീകരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുത്തത്. തീരുമാന പ്രകാരം കോംപ്ലക്‌സിന്റെ മുന്‍വശത്തെ ഓടയിലെ മാലിന്യം നീക്കുന്ന ജോലി ആദ്യം പൂര്‍ത്തിയാക്കാനാണ് ധാരണ.
ഒറ്റ ശുചീകരണ ജോലി കരാറുകാരുടെ മേല്‍ നോട്ടത്തില്‍ ഇന്നലെ രാത്രി ആരംഭിച്ചു. മുന്‍ വശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കോംപ്ലക്‌സിനകത്തെ കക്കൂസ് ടാങ്കുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യും.
കോംപ്ലക്‌സിനകത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം ഡ്രൈനേജിലൊഴുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷധവുമായി രംഗത്തിറങ്ങുകയായിരുന്നു. ബുധനാഴ്ച തുടങ്ങിയ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇന്നലെ യുവജന സംഘടനകളും പിന്തുണയുമായെത്തിയതോടെ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങി.
ഇവിടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന്റെ കല്ലാച്ചി ശാഖ, കെ.എസ.്എഫ്.ഇയുടെകല്ലാച്ചി ശാഖ, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്കൊപ്പം നൂറിലധികം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഇതോടൊപ്പം പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന അറിയിപ്പും വ്യാപാരികള്‍ക്ക് നല്‍കുകയുണ്ടായി.
ഇന്നലെ ഉച്ചയോടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍, യുവജന സംഘടനാ നേതാക്കള്‍, നാട്ടുകാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്. ഇതോടെ ഇന്നുമുതല്‍ കടകള്‍ സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

Kerala
  •  3 days ago
No Image

ഒരിടത്ത് ആക്രമണം, മറ്റൊരിടത്ത് സംഭാവന; ബീഫ് കയറ്റുമതിക്കാരിൽ ബി.ജെ.പിക്ക് ലഭിച്ചത് കോടികളുടെ സംഭാവന

National
  •  3 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; ഭീകരതയെ പിഴുതെറിയാൻ 'പ്രഹാർ' പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

National
  •  3 days ago
No Image

പ്രദർശനാനുമതി നൽകരുത്, സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി ടുവിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  3 days ago
No Image

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം: രോഗിയും ഡോക്ടറുമടക്കം ഏഴുപേർക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  3 days ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  3 days ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  3 days ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  3 days ago
No Image

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

Kerala
  •  3 days ago