HOME
DETAILS

കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിച്ചു; കടകള്‍ ഇന്ന് തുറക്കും

  
backup
January 06, 2017 | 4:41 AM

%e0%b4%95%e0%b5%88%e0%b4%b0%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

നാദാപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു അടച്ചിട്ട കല്ലാച്ചി കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തീരുമാനമായി. ഡ്രൈനേജ് ശുദ്ധീകരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുത്തത്. തീരുമാന പ്രകാരം കോംപ്ലക്‌സിന്റെ മുന്‍വശത്തെ ഓടയിലെ മാലിന്യം നീക്കുന്ന ജോലി ആദ്യം പൂര്‍ത്തിയാക്കാനാണ് ധാരണ.
ഒറ്റ ശുചീകരണ ജോലി കരാറുകാരുടെ മേല്‍ നോട്ടത്തില്‍ ഇന്നലെ രാത്രി ആരംഭിച്ചു. മുന്‍ വശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കോംപ്ലക്‌സിനകത്തെ കക്കൂസ് ടാങ്കുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യും.
കോംപ്ലക്‌സിനകത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം ഡ്രൈനേജിലൊഴുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷധവുമായി രംഗത്തിറങ്ങുകയായിരുന്നു. ബുധനാഴ്ച തുടങ്ങിയ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇന്നലെ യുവജന സംഘടനകളും പിന്തുണയുമായെത്തിയതോടെ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങി.
ഇവിടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന്റെ കല്ലാച്ചി ശാഖ, കെ.എസ.്എഫ്.ഇയുടെകല്ലാച്ചി ശാഖ, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്കൊപ്പം നൂറിലധികം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഇതോടൊപ്പം പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന അറിയിപ്പും വ്യാപാരികള്‍ക്ക് നല്‍കുകയുണ്ടായി.
ഇന്നലെ ഉച്ചയോടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍, യുവജന സംഘടനാ നേതാക്കള്‍, നാട്ടുകാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്. ഇതോടെ ഇന്നുമുതല്‍ കടകള്‍ സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  27 minutes ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  28 minutes ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  an hour ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  an hour ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  an hour ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  an hour ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  an hour ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  2 hours ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  2 hours ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  2 hours ago