HOME
DETAILS

കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിച്ചു; കടകള്‍ ഇന്ന് തുറക്കും

  
backup
January 06, 2017 | 4:41 AM

%e0%b4%95%e0%b5%88%e0%b4%b0%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

നാദാപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു അടച്ചിട്ട കല്ലാച്ചി കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തീരുമാനമായി. ഡ്രൈനേജ് ശുദ്ധീകരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുത്തത്. തീരുമാന പ്രകാരം കോംപ്ലക്‌സിന്റെ മുന്‍വശത്തെ ഓടയിലെ മാലിന്യം നീക്കുന്ന ജോലി ആദ്യം പൂര്‍ത്തിയാക്കാനാണ് ധാരണ.
ഒറ്റ ശുചീകരണ ജോലി കരാറുകാരുടെ മേല്‍ നോട്ടത്തില്‍ ഇന്നലെ രാത്രി ആരംഭിച്ചു. മുന്‍ വശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കോംപ്ലക്‌സിനകത്തെ കക്കൂസ് ടാങ്കുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യും.
കോംപ്ലക്‌സിനകത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം ഡ്രൈനേജിലൊഴുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷധവുമായി രംഗത്തിറങ്ങുകയായിരുന്നു. ബുധനാഴ്ച തുടങ്ങിയ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇന്നലെ യുവജന സംഘടനകളും പിന്തുണയുമായെത്തിയതോടെ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങി.
ഇവിടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന്റെ കല്ലാച്ചി ശാഖ, കെ.എസ.്എഫ്.ഇയുടെകല്ലാച്ചി ശാഖ, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്കൊപ്പം നൂറിലധികം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഇതോടൊപ്പം പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന അറിയിപ്പും വ്യാപാരികള്‍ക്ക് നല്‍കുകയുണ്ടായി.
ഇന്നലെ ഉച്ചയോടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍, യുവജന സംഘടനാ നേതാക്കള്‍, നാട്ടുകാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്. ഇതോടെ ഇന്നുമുതല്‍ കടകള്‍ സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  a month ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  a month ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  a month ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Kerala
  •  a month ago
No Image

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു

Kerala
  •  a month ago
No Image

രാഹുൽ ഗാന്ധിക്കെതിരെ ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച് ജനതാ പാർട്ടിക്ക്' പുറകെ; കോടതിയിൽ ഹരജി

National
  •  a month ago
No Image

എബോള വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ, മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻ

uae
  •  a month ago
No Image

വഴിയിൽ നിന്നും വീണുകിട്ടിയ ഒരു ലക്ഷം ദിർഹം പൊലിസിൽ ഏൽപ്പിച്ചു; ഇന്ത്യൻ പ്രവാസിക്ക് ആദരം

uae
  •  a month ago
No Image

എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം; ഇ.ഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല: മുഖ്യമന്ത്രി

Kerala
  •  a month ago