HOME
DETAILS

കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിച്ചു; കടകള്‍ ഇന്ന് തുറക്കും

  
backup
January 06, 2017 | 4:41 AM

%e0%b4%95%e0%b5%88%e0%b4%b0%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

നാദാപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു അടച്ചിട്ട കല്ലാച്ചി കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തീരുമാനമായി. ഡ്രൈനേജ് ശുദ്ധീകരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുത്തത്. തീരുമാന പ്രകാരം കോംപ്ലക്‌സിന്റെ മുന്‍വശത്തെ ഓടയിലെ മാലിന്യം നീക്കുന്ന ജോലി ആദ്യം പൂര്‍ത്തിയാക്കാനാണ് ധാരണ.
ഒറ്റ ശുചീകരണ ജോലി കരാറുകാരുടെ മേല്‍ നോട്ടത്തില്‍ ഇന്നലെ രാത്രി ആരംഭിച്ചു. മുന്‍ വശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കോംപ്ലക്‌സിനകത്തെ കക്കൂസ് ടാങ്കുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യും.
കോംപ്ലക്‌സിനകത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം ഡ്രൈനേജിലൊഴുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷധവുമായി രംഗത്തിറങ്ങുകയായിരുന്നു. ബുധനാഴ്ച തുടങ്ങിയ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇന്നലെ യുവജന സംഘടനകളും പിന്തുണയുമായെത്തിയതോടെ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങി.
ഇവിടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന്റെ കല്ലാച്ചി ശാഖ, കെ.എസ.്എഫ്.ഇയുടെകല്ലാച്ചി ശാഖ, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്കൊപ്പം നൂറിലധികം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഇതോടൊപ്പം പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന അറിയിപ്പും വ്യാപാരികള്‍ക്ക് നല്‍കുകയുണ്ടായി.
ഇന്നലെ ഉച്ചയോടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍, യുവജന സംഘടനാ നേതാക്കള്‍, നാട്ടുകാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്. ഇതോടെ ഇന്നുമുതല്‍ കടകള്‍ സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബി.ജെ.പിയോടാണ് കൂറെങ്കില്‍ പിന്നെ കോണ്‍ഗ്രസില്‍ തുടരുന്നതെന്തിന്'  മോദി സ്തുതിയില്‍ ശശി തരൂരിനെതിരായ വിമര്‍ശനം രൂക്ഷം 

National
  •  2 days ago
No Image

വി.എം വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനില്‍ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  2 days ago
No Image

ബോയിം​ഗുമായി 13 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് ഫ്ലൈദുബൈ; 75 പുതിയ വിമാനങ്ങൾ വാങ്ങും

uae
  •  2 days ago
No Image

'അങ്ങനെയായിരുന്നു, ഇനി സ്പെയിൻ ഇല്ല': മെസ്സിയെ സ്പെയിൻ U20 ടീമിൽ നിന്ന് അർജന്റീനയിലേക്ക് എത്തിച്ചതിങ്ങനെ? മുൻ അർജന്റീനൻ കോച്ച്

Football
  •  2 days ago
No Image

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത് പത്താംതവണ, ചടങ്ങില്‍ മോദിയും

National
  •  2 days ago
No Image

ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി 

International
  •  2 days ago
No Image

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

uae
  •  2 days ago
No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  2 days ago
No Image

യുഎഇക്ക് പിന്നാലെ സഊദിയിലും പറക്കും ടാക്സി; പ്രഖ്യാപനവുമായി ആർച്ചർ ഏവിയേഷൻ സർവീസ്

Saudi-arabia
  •  2 days ago
No Image

രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

National
  •  2 days ago